കൊല്ലം ∙ ആറ് വയസുകാരി അബിഗേൽ സാറ എന്ന റെജിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം. സംഭവം അറിഞ്ഞ നാട്ടിലെ ഏതൊരു പെറ്റമ്മയും അബിഗേലിനായി പ്രാർത്ഥിച്ച രാത്രിയാണ് കടന്നു പോയത്. ഒരു പോറൽ പോലുമേൽക്കാതെ അബിഗേൽ സാറയെ മടക്കി കിട്ടണമേ എന്നായിരുന്നു നാടിന്റെ പ്രാർത്ഥന. സംഭവത്തോടെ കേരളത്തിലെ ഓരോ അമ്മ മനസും നൊമ്പരപ്പെടുകയാണ്. കേരളത്തിലാണ് ഇത് നടന്നിരിക്കുന്നത് എന്നത് പലർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
പൊലീസും ജനങ്ങളും നാടാകെ അരിച്ചു പെറുക്കുമ്പോഴും, എന്തിനായിരുന്നു ഈ ക്രൂരത എന്ന ചോദ്യമാണ് ഏവരിലും ഉയരുന്നത്.പണത്തിനു വേണ്ടിയോ ? അതോ മറ്റെന്തെങ്കിലുമായിരുന്നുവോ ലക്‌ഷ്യം? ഓയൂർ ഓട്ടുമല ഗ്രാമത്തിൽ ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകൾ അബിഗേൽ സാറ റെജിയെ കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരൻ നാലാം ക്ലാസുകാരൻ ജൊനാഥൻ റെജിയും സ്കൂൾ വിട്ടു സ്കൂൾ ബസിൽ വീട്ടിലെത്തി അധിക നേരമാകും മുൻപായിരുന്നു തട്ടിക്കൊണ്ടു പോകൽ നടക്കുന്നത്.
ഭക്ഷണം കഴിച്ച് അൽപനേരത്തിനകം സഹോദരനും സഹോദരിയും വീട്ടിൽ നിന്നു 100 മീറ്റർ ദൂരെയുള്ള ട്യൂഷൻ ക്ലാസിലേക്കു നടക്കുകയായിരുന്നു, റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു. റെജിയുടെ അച്ഛനും അമ്മയും മാതമേ വീട്ടിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു. റെജിയുടെ അച്ഛനും അമ്മയും മാറിയും തിരിഞ്ഞും കുട്ടികൾക്ക് സാധാരണ തുണയായി ട്യൂഷൻ ക്ലാസ് വരെ പോകാറുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകൾ കൊണ്ട് തിങ്കളാഴ്ച അവർ പോയില്ല.
ഒരു വെള്ള കാർ കുട്ടികളുടെ അടുത്ത് നിർത്തി ഒരു വെള്ളപേപ്പർ ജൊനാഥനു നേർക്കു നീട്ടിയിട്ട് ‘ഇത് അമ്മയ്ക്കു കൊടുക്കൂ’ എന്നാണു പറയുന്നത്. ജോനാഥൻ അതു വാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടെ അബിഗേലിനെ കാറിലുണ്ടായിരുന്നവർ വലിച്ച് അകത്തു കയറ്റുകയായിരുന്നു. അപ്പോൾ റോഡിൽ അധികമാരും ഇല്ല. പ്രദേശത്തെ അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ പെട്ടെന്ന് ഇത് കാണുകയായിരുന്നു. തുടർന്ന് കാർ അതി വെ൪ഗം പാഞ്ഞു പോയി. ജൊനാഥന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്. അപ്പോൾ സഹോദരിയെ കാറിൽ കൊണ്ട് പോയ കാര്യം അവൻ പറഞ്ഞു.
വിവരമറിഞ്ഞ് 6 മണിയൊടെ കൊട്ടാരക്കര റൂറൽ എസ്പി കെ.എം.സാബു മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അബിഗേലിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ നിമിഷനേരം കൊണ്ടു നാടെങ്ങും പ്രചരിക്കുകയായിരുന്നു പിന്നെ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചെന്നു പറയുന്ന വെള്ളക്കാറിന്റെ പടങ്ങളും വാട്ട്സ് അപ് ഗ്രൂപ്പുകളായിലേക്കും, സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലേക്കും പ്രചരിച്ചു. പിന്നീട് റെജിക്കും സിജിക്കും തുണയായി സാന്ത്വനമായി നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഒഴുകി എത്തുകയായിരുന്നു.
ദുഃഖക്കടലായി മാറിയ വീടിനും റെജിക്കും സിജിക്കും കൂട്ടായും കഴിഞ്ഞ രാത്രി നാട്ടുകാരൊക്കെ ഓടിയെത്തി. ഒത്തിരി സങ്കടം ഉള്ളത് അബിഗേലിന്റെ അപ്പച്ചൻ ജോണിക്കും അമ്മച്ചി ലില്ലിക്കുട്ടിക്കുമാണ്. പതിവായി ട്യൂഷന് കൊണ്ടുപോയി വിട്ടിരുന്നെങ്കിലും തിങ്കളാഴ്ച പോകാനാവാഞ്ഞതിന്റെ വേദനയാണവർക്ക്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് കുഞ്ഞുങ്ങൾക്ക് ഇന്നലെ അവർ തുണയായി പോകാതിരുന്നത്. അബിഗേലിന്റെ ചിരി കാണാൻ കാത്തിരിക്കുകയാണ് കുടുംബം. ലോകത്തുള്ള എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുക യാണവർ.
തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…
കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…