Health

എൻഡോസൾഫാൻ ദുരിത ബാധിതരിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് വിവാദ ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

കേരളത്തിൽ വീണ്ടും എൻഡോസൾഫാൻ വിഷയം ആളി കത്തിക്കാൻ കാരണമാകുന്ന വിവാദ ഉത്തരവിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്. ഇതോടെ പ്രതിഷേധവുമായി കാസർകോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തിയിരിക്കുകയാണ്. 2011 ഒക്ടോബറിന് ശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പിന്റെ കണ്ടുപിടിത്തവും ഉത്തരവും.

സർക്കാർ നടപടിയെ എൻഡോസൾഫാൻ ഇരകളോടുള്ള പകരം വീട്ടലായിട്ടു മാത്രമേ കാണാനാവൂ. കാരണം ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഇരകളായവർ സുപ്രീം കോടതിയിൽ പോയി കോടതിയലക്ഷ്യ ഹർജിയിലൂടെ അനുകൂല ഉത്തരവ് വാങ്ങിയതിന്റെ പകരം വീട്ടലാണിത്. എൻഡോസൾഫാൻ ഇരകൾക്ക് പിണറായി സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്നതിന്റെ തെളിവ് കൂടിയാണിത്.

ആരോഗ്യ വകുപ്പിൻറെ ഉത്തരവിന് പിന്നിൽ ഗൂഡാലോചന യുണ്ടെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ ആരോപിക്കു ന്നത്. ഉത്തരവ് എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. 2005 ഒക്ടോബർ 25നാണ് കേരളത്തിൽ എൻഡോസൾഫാൻ നിരോധിക്കുന്നത്.

എൻഡോസൾഫാൻ ആഘാതം ആറ് വർഷം മാത്രമേ നിലനിൽക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് എന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും ഇത് സംബന്ധിച്ച് ശാസ്ത്രീ പഠനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. ചില ഡോക്ടർമാരുടെതെന്നു പറയുന്ന ഏകപക്ഷീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരിത ബാധിതർക്കെതിരെ സർക്കാർ വാളോങ്ങുന്നത്.

പുതിയ ഉത്തരവോടെ 6728 പേരുടെ പട്ടികയിൽ നിന്ന് ആയിരത്തിലേറെ കുട്ടികൾ പുറത്താകും. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവർ വരെ ഇതിൽ ഉൾപ്പെടും എന്നതാണ് എടുത്ത് പറയേണ്ടത്. സർക്കാരിൻറെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് നിലവിൽ ലഭിച്ചു വരുമ്പോഴാണിത്. ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്നു പുതിയ ഉത്തരവ് പറയുമ്പോൾ, 2011ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങൾ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അടിവരയിട്ടു പറയുന്നുണ്ട്. തെളിവുകളോടെ എത്രപേരെ കാട്ടിത്തരാമെന്നും അവർ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻറെ ഉത്തരവിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് എൻഡോസൾഫാൻ ദുരിത ബാധിതർ ആരോപിക്കുന്നത്.

കഴിഞ്ഞ ഓ​ഗസ്റ്റിൽ വാഹന സൗകര്യം ഇല്ലാതായി പിറകെ സൗജന്യ മരുന്ന് വിതരണവും നിലക്കുന്നുവെന്നാരോപിച്ച് ദുരിത ബാധിതർ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. പദ്ധതി പൂർണ്ണമായി നിർത്താനുള്ള ശ്രമമാണെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പറഞ്ഞിരുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ മരുന്ന്, പഞ്ചായത്തുകളിലെ പിഎച്ച്സികൾ വഴിയും നീതി സ്റ്റോറുകൾ വഴിയുമാണ് വിതരണം ചെയ്തു വന്നിരുന്നത്.

കാസർകോട് ജില്ലയിൽ പുല്ലൂർ പെരിയ, കയ്യൂർ ചീമേനി എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യ മരുന്ന് വിതരണം നടക്കുന്നത്. കള്ളാറും കാറഡുക്കയും അടക്കമുള്ള പഞ്ചായത്തു കളിൽ മരുന്ന് വിതരണം നിർത്തിയിട്ട് മാസങ്ങളായി. എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള സെൽ യോഗം അവസാനമായി ജനുവരിയിൽ ചേർന്ന ശേഷം പിന്നെ കൂടിയിട്ടേ ഇല്ല.. സെല്ലിൻറെ ചുമതലയുള്ള മന്ത്രി റിയാസ് ജില്ലയിൽ വന്നിട്ടും ഈ യോഗം മാത്രം നടന്നില്ല.

കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നതുമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നടപടികൾ നിരീക്ഷിക്കണമെന്നും, കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നതുമാണ്.

crime-administrator

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

49 mins ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

1 hour ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

11 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

12 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

13 hours ago