ഇസ്രായേൽ – ഹമാസ് യുദ്ധം പ്രാദേശിക സംഘർഷത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസങ്ങൾ ഉണ്ടെങ്കിലും, സമാധാനം കൈവരിക്കാൻ ലോകത്തിന് കഴിയും. വെർച്വൽ ജി 20 ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും ആശങ്കാജനകമാണ്. കഴിഞ്ഞ മാസങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. ഇസ്രായേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള സന്ധിയിലൂടെ ഇസ്രായേലി ബന്ദികളെ വിട്ടയച്ച വാർത്തയെ സ്വാഗതം ചെയ്യുകയാണ്. സാധാരണക്കാരുടെ മരണം, എവിടെ നടന്നാലും അത് അപലപനീയമാണ് – നരേന്ദ്ര മോദി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആഗോള നിയന്ത്രണങ്ങൾ ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ ഡീപ്ഫേക്ക് വീഡിയോകളുടെ ആവിർഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. എഐയെപ്പറ്റി പ്രധാന മന്ത്രി പറഞ്ഞത് ഇങ്ങനെ: ‘എഐയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ലോകം ആശങ്കാകുലരാണ്. എഐയുടെ ആഗോള നിയന്ത്രണങ്ങളിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സമൂഹത്തിനും വ്യക്തികൾക്കും ഡീപ്ഫേക്കുകൾ എത്രത്തോളം അപകടകരമാണെന്ന് മനസിലാക്കി മുന്നോട്ട് പോവുകയാണ് വേണ്ടത്. എഐ ജനങ്ങളിലേക്ക് എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത് സമൂഹസുരക്ഷ ഉറപ്പു വരുത്തി ആവണം. പ്രധാനമന്ത്രി പറഞ്ഞു.
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…
ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…
തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…
കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…