Business

കേന്ദ്രം ഒരോ മാസവും ഒരു കോടിയിലേറെ തരുമ്പോൾ റോബിൻ ഉൾപ്പടെ ബസുകൾക്ക് വഴിനീളെ പിഴയിട്ടു കേരളം

പത്തനംതിട്ട . ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ (എഐടിപി) സംസ്ഥാന വിഹിതമായി കേരളത്തിന് എല്ലാ മാസവും ഒരു കോടി രൂപയിലധികം കിട്ടി കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ റോബിൻ ഉൾപ്പടെ പുതിയ പെർമിറ്റ് ഉപയോഗിച്ചുള്ള സർവീസുകൾക്ക് വഴിനീളെ പിഴയിടുന്നതെന്നു ആക്ഷേപം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ സംസ്ഥാന വിഹിതമായി കേരളത്തിന് ഓഗസ്റ്റിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ചത് 1.5 കോടി രൂപയാണ്.

പെർമിറ്റിനായി ബസുടമകൾ അടയ്ക്കുന്ന തുകയിൽ നിന്നുള്ള പണമാണ് സംസ്ഥാനങ്ങൾക്ക് നിശ്ചിത വിഹിതം കിട്ടുന്നത്. 2023 മേയ് മുതലാണു പുതിയ പെർമിറ്റ് നിലവിൽ വരുന്നത്. എല്ലാ മാസവും ഒരു കോടി രൂപയിലധികം ഈ ഇനത്തിൽ കേരളത്തിന് കിട്ടുന്നുണ്ട്. ഈ വരുമാനം വേണ്ടെന്നു വയ്ക്കാത്ത സർക്കാർ പുതിയ പെർമിറ്റ് ഉപയോഗിച്ചുള്ള സർവീസുകൾക്ക് വഴിനീളെ പിഴയിട്ടു പീഡിപ്പിക്കുന്നു, എന്ന് മാത്രമല്ല ബസ് ബിസിനസ് നടത്തുന്നവരെ ഇട്ടെറിഞ്ഞു പോകും വിധം ദ്രോഹിക്കുന്നത്.

കേരളത്തിൽ കോവിഡിനു മുൻപ് 6000 ടൂറിസ്റ്റ് ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 3500 ബസ്സുകൾ മാത്രമാണ് ഉള്ളത്. ഇതിൽ 246 ബസുകൾക്കാണ് എഐടിപി ഉള്ളത്. എല്ലാ കോൺട്രാക്ട് കാര്യേജ് ബസുകൾക്കും എഐടിപി ഉണ്ടാവില്ല. കിട്ടില്ല എന്നതാണ് സത്യം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾക്ക് മാത്രമാണ് പുതിയ പെർമിറ്റ് കിട്ടുന്നത്. ബസുകൾക്ക്മുന്നേ ലോറികൾക്കാണു ദേശീയ തലത്തിൽ പുതിയ രീതിയിൽ പെർമിറ്റ് നൽകിയിരുന്നത്. പുതിയ പെർമിറ്റുമായി കേരളത്തിലോടുന്ന ലോറികൾ മോട്ടർ വാഹന വകുപ്പ് പിടികൂടുന്നില്ല. പിടി കൂടിയാൽ അവർ കേസിനു പോയാൽ മോട്ടോർ വാഹന വകുപ്പ് കുടുങ്ങും. ബസുകൾക്ക് മാത്രമാണു പിഴ ചുമത്തുന്നത്. ഈ വൈരുധ്യമാണു ചോദ്യം ചെയ്യുന്നതെന്നു ലക്‌ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ ഒരു മലയാള മാധ്യമത്തോട് പറഞ്ഞു.

കെഎസ്ആർടിസി എഐടിപി ചട്ടങ്ങൾക്കെതിരെ കോടതിയെ സമീപിച്ചത് വഴി ഗതാഗത വകുപ്പിന്റെ നടപടികൾ തെറ്റാണെന്നാണു സർക്കാർ പരോക്ഷമായി അംഗീകരിക്കുന്നത്. എഐടിപി പെർമിറ്റുള്ള ബസുകൾ‌, സ്റ്റേജ് കാര്യേജ് ബസുകളെ തകർക്കുമെന്ന വാദം ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു ബസുടമകൾ ആരോപിക്കുന്നത്. കോടതി ഇടപെട്ട് ഇതിനു വ്യക്തത വരുത്തിയിരിക്കുന്നു സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഭീമമായ നികുതി നൽകി എഐടിപി പെർമിറ്റ് എടുക്കുന്ന ബസുകൾ നികുതി കുറഞ്ഞ സ്റ്റേജ് കാര്യേജുകളുമായി മത്സരിക്കാനുള്ള സാധ്യത ഇല്ല. ടാക്സ് കൂടുതലായതിനാൽ എഐടിപി ബസ് ലാഭകരമാകണ മെങ്കിൽ ദീർഘദൂര സർവീസുകൾ നടത്തുകയാണ് വേണ്ടത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

2 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

3 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

3 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

3 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

4 hours ago