Kerala

റോബിൻ ബസിനെ വഴി നീളെ തടഞ്ഞു പകവീട്ടി പിഴയിട്ടു എംവിഡി യും മോട്ടോർ വാഹന വകുപ്പും

പത്തനംതിട്ട . മോട്ടര്‍ വാഹനവകുപ്പിന്റെ നടപടികൾക്ക് പുല്ലിന്റെ പോലും വില നൽകാതെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സർവീസ് ആരംഭിച്ച റോബിന്‍ ബസ് സർവീസിനെതിരെ വീണ്ടും എംവിഡി യും മോട്ടോർ വാഹന വകുപ്പും. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയ ബസ് നൂറു മീറ്റർ തണ്ടും മുൻപ് പരിശോധനയുമായി എംവിഡി എത്തുകയായിരുന്നു. റോബിൻ ബസിനെ വഴി നീളെ തടഞ്ഞു പകവീട്ടി പിഴയിടുകയാണ് എംവിഡി യും മോട്ടോർ വാഹന വകുപ്പും എന്നതാണ് സത്യം.

പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി റോബിന്‍ ബസിനു എം വി ഡി 7500 രൂപ പിഴയിട്ടു. പിന്നീട് ബസ് പാലാ ഇടപ്പാടിയിൽ എത്തുമ്പോൾ. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം കനത്തതോടെ അവർ ബസ് വിട്ടയച്ചു. കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പറഞ്ഞത്. പരിശോധന നടന്നതോടെ അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ അനുഗമിക്കുന്നുണ്ട്.

റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിക്കുന്നത് ഓഗസ്റ്റ് 30നാണ്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായി.

ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബർ 16നു വീണ്ടും സർവീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പിടികൂടി.‘വയലേഷൻ ഓഫ് പെർമിറ്റ്’ എന്ന ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പിന്നീട് ഉത്തരവിട്ടു. പിന്നീട് ബസ് തിരികെ കിട്ടി.

‘റോബിൻ ബസ് നൂറുശതമാനം നിയമം പാലിച്ചാണു സർവീസ് നടത്ത വരുന്നത്. സർക്കാരിൽ അടയ്ക്കാനുള്ള എല്ലാം തുകയും അടച്ചു. ഇതെന്റെ തൊഴിലാണ്. എന്റെ ബസിന് എതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയിരിക്കുകയാണെന്നും ബസ് ഉടമ ബേബി ഗിരീഷ് പറയുന്നു. മറുപടി കിട്ടിയ ശേഷം നിയമ നടപടിയുമായി മുന്നോട്ടു പോകും.

1999ൽ എരുമേലി – എറണാകുളം എക്സ്പ്രസ് ബസ് സർവീസ് വിലനൽകി വസങ്ങി സ്വകാര്യ ബസ് സംരംഭകനാവുകയായിരുന്നു ബേബി ഗിരീഷ് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സർവീസുകൾ നേരത്തെ ഉണ്ടായിരുന്നു. 2007ൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വലതുകാൽ, കൈ എന്നിവയുടെ ചലനശേഷി നഷ്ടപ്പെട്ട ബേബി ഗിരീഷ്, കോവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്നതോടെ എരുമേലി – എറണാകുളം സർവീസ് ഒഴിച്ചുള്ളതെല്ലാം വിൽക്കുകയായിരുന്നു.

.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago