Kerala

വണ്ടന്മേട്ടിലെ പതിനേഴുകാരന്റെമരണത്തിനു പിന്നിൽ അജ്ഞാതസംഘം


വണ്ടൻമേട്ടിലെ പതിനേഴുകാരന്റെ മരണത്തിനു പിന്നിലും ഓൺലൈൻ ഗെയിം. കഴിഞ്ഞ ദിവസമാണു പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് ഓൺലൈൻ സംഘത്തിലേക്കുള്ള ആദ്യ സൂചന കിട്ടിയത്. ഇതോടെ അന്വേഷണം വഴിത്തിരിവിലേക്ക് എത്തുകയാണ്.
വിദ്യാർത്ഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നതായും ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിക്കഴിഞ്ഞു.
വിദ്യാർത്ഥി ഏതാനും കാലങ്ങളായി ഈ അജ്ഞാതസംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ജീവിച്ചിരുന്നത്.
ലാപ്ടോപ്പിൽ നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ഈ അജ്ഞാതസംഘമാണ് വിദ്യാർത്ഥിയുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അടുത്തയിടെയായി വിദ്യാർത്ഥി ജീവിതശൈലിയിൽ മാറ്റം വരുത്തിയിരുന്നു. കിടപ്പുമുറിക്കുള്ളിൽ പല വർണങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് നിറം മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചു. അജ്ഞാതസംഘം ഓൺലൈനായി നൽകിയ ടാസ്‌കുകൾ പൂർത്തിയാക്കിയ ശേഷമാണു വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കുട്ടിയുടെ ഫോണിൽ നിന്ന് ചില ഓൺലൈൻ ഗെയിമുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാർത്ഥിയുടെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതൽ വിദ്യാർത്ഥികളുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീടു രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണു കണ്ടെത്തിയത്.
ഓൺലൈൻ ഗെയിമുകൾ ഇന്ന് ഒരു വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. സാഹസികതയും സംഘട്ടനങ്ങളും വെടിവെപ്പും നിറഞ്ഞ കളികൾക്ക് പ്രായഭേദമന്യേ ആരാധകർ ഏറെയാണ്. സ്മാർട്ട് ഫോണിന്റെ വരവും ഇന്റർനെറ്റിന്റെ ലഭ്യതയുമാണ് സമൂഹത്തിൽ ഇത് വ്യാപകമാകാനും ഇളം തലമുറ അഡിക്റ്റാകാനും ഇടയാക്കിയത്. പഠനത്തിനും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്കും വിനിയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമാകുന്നത്. കുട്ടികൾ ശരാശരി ഏഴ് മണിക്കൂറിൽ കൂടുതൽ ഓൺലൈൻ വിനോദങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങളുടെ വെളിപ്പെടുത്തൽ.
പലരും ഒരു നേരമ്പോക്കിനു തുടങ്ങുന്നതാണ് ഓൺലൈൻ ഗെയിം. താമസിയാതെ അതിന്റെ അടിമയായി തീരുകയും ഈ വിപത്തിൽ നിന്ന് മോചിതമാകാൻ പറ്റാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ലഹരി വസ്തുക്കൾക്ക് അടിപ്പെട്ടവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓൺലൈൻ ഗെയിമിൽ കുടുങ്ങിയവരിൽ കാണപ്പെടുന്നത്. മരണക്കളിയെന്ന പേരിലും അറിയപ്പെടുന്നു ഓൺലൈൻ ഗെയിമുകൾ. ഗെയിമുകളുടെ ചതിക്കുഴിയിൽപ്പെട്ട് രാജ്യത്ത് ആയിരക്കണക്കിന് പേരാണ് ആത്മഹത്യ ചെയ്തത്. ഒരു സമയത് പബ്‌ജി ആയിരുന്നു ഒരുപാട് പേരുടെ ജീവനെടുത്തത്. ആ സമയം പ്രതിഷേധം അലയടിച്ചിരുന്നുവെങ്കിലും പിന്നീട് നിയമനിർമ്മാണം നടത്തുമെന്ന വാർത്തകൾ പുറത്തു വന്നതോടെ ആറിത്തണുത്ത് പോകുകയാണ് ഉണ്ടായത്.
കുട്ടികളെ വഴിതെറ്റിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടെന്ന അഭിപ്രായം ശക്തമാണ്. ഇതിനുള്ള മാർഗരേഖയുടെ കരട് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരും. വാതുവെപ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓൺലൈൻ ഗെയിമുകൾക്ക് അനുമതിയുണ്ടാകില്ലെന്നും കരടിൽ പറയുന്നു.
സർക്കാർ നിയോഗിച്ച വിദഗ്ധരുടെ ഒരു പാനലാണ് കരട് തയ്യാറാക്കിയത്. 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിൽ ഓൺലൈൻ ഗെയിമുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയുടെ കരടാണ് തയ്യാറാക്കിയത്. ഓൺലൈൻ ഗെയിമുകൾ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജീവൻ എടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തുടനീളം റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടു വരുന്നത്. പക്ഷേ ഇതൊന്നും ഇനിയും യാഥാർത്ഥ്യമായിട്ടില്ല.

crime-administrator

Recent Posts

ടോയ്‌ലറ്റിനുള്ളിൽ പ്രസവം, പൊക്കിൾക്കൊടിയോടെ കുഞ്ഞിനെ പാഴ്സൽ കവറിലാക്കി വലിച്ചെറിഞ്ഞു

കൊച്ചി. ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞ സംഭവത്തിൽ ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചതായി പോലീസ്. യുവതി ഗർഭിണിയായിരുന്ന…

16 mins ago

ആമസോൺ കൊറിയർ കവർ വഴി പ്രതിയിലേക്കെത്തി, മകൾ പ്രസവിച്ച കുട്ടി, കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് വലിച്ചെറിഞ്ഞു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക…

1 hour ago

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കി മാത്യു കുഴൽനാടൻ

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി…

2 hours ago

ജയറാമിന്റെയും പാര്‍വതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂരിൽ നടന്നു

താര ദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളും മോഡലുമായ മാളവികയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിൽ നടന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ…

3 hours ago

സമരക്കാർക്ക് അടി, ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിന് സ്റ്റേയില്ല

കൊച്ചി . ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന്…

4 hours ago

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ…

5 hours ago