Exclusive

കൂടുതൽ മാത്രിമാരെ ലക്ഷ്യമിട്ട് ഗവർണർ,സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നു

ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ നടപടികൾ. മന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കയച്ച വിഷയം കോടതിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. പൊതുതാൽപ്പര്യ ഹർജിയായി എത്തുമ്പോൾ ബാലഗോപാലിന്റെ ഭരണഘടനാ ലംഘനം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. അതിനിടെ രാജ്ഭവന്റെ സുരക്ഷ സർക്കാർ കൂട്ടി. സി ആർ പി എഫ് സുരക്ഷയിലേക്ക് ഗവർണ്ണർ മാറുമെന്ന് സൂചനയുണ്ട്.

ബാലഗോപാലിനെ പുറത്താക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് ഉറപ്പാണെങ്കിലും ദേശീയതലത്തിൽത്തന്നെ വിഷയം ചർച്ചയാകും. ഗവർണറുടെ കത്തും മുഖ്യമന്ത്രിയുടെ മറുപടിയും ഉൾപ്പെടുത്തി കോടതിയിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കേസും വരാം. അങ്ങനെവന്നാൽ ഭരണഘടനയെ തലനാരിഴ കീറി പരിശോധിക്കുന്ന നിയമപോരാട്ടങ്ങളിലേക്കായിരിക്കും ഇത് നയിക്കുക. ഇവിടെ ആരു ജയിക്കുമെന്നതാണ് നിർണ്ണായകം.

മുഖ്യമന്ത്രിയാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നതും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും. മന്ത്രിമാർ രാജിക്കത്ത് നൽകുന്നത് മുഖ്യമന്ത്രിക്കാണ്. രാജിക്കത്ത് സ്വീകരിക്കണമെന്ന അഭ്യർത്ഥനയോടെ മുഖ്യമന്ത്രിയാണ് ഗവർണർക്ക് സമർപ്പിക്കുന്നതും തുടർന്ന്, അത് ഗവർണർ സ്വീകരിക്കുന്നതും. ഗവർണർക്ക് പ്രീതിയുള്ളയിടത്തോളം മന്ത്രിമാർ ചുമതലയിൽ തുടരുമെന്നത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളയിടത്തോളംകാലം എന്ന രീതിയിലാണ് ഇതുവരെയുള്ള വ്യാഖ്യാനവും പ്രയോഗവും. ഇവിടെയാണ് ഗവർണ്ണർ ചോദ്യം ഉയർത്തുന്നത്. കോടതിയിലെ നിയമ പോരാട്ടങ്ങളിൽ ആരു ജയിക്കുമെന്നതാണ് നിർണ്ണായകം.

ജനാധിപത്യസംവിധാനത്തിൽ, നാമനിർദ്ദേശംചെയ്യപ്പെട്ട ഗവർണറെക്കാൾ ഭരണനിർവഹണത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന അന്തസ്സത്ത. ഈ മൂല്യത്തോടുചേർത്താണ് ഭരണഘടനയിലെ ബന്ധപ്പെട്ട വകുപ്പുകൾ വായിച്ചും വ്യാഖ്യാനിച്ചും പോരുന്നത്.അതുകൊണ്ടുതന്നെ ഗവർണർമാരുടെ താത്പര്യത്തിന് വിധേയമായി ഏതെങ്കിലുംമന്ത്രിയെ ഏതെങ്കിലുംമുഖ്യമന്ത്രിക്ക് പുറത്താക്കേണ്ട സാഹചര്യം രാജ്യത്തുണ്ടായിട്ടില്ല. സർക്കാരുമായി തുറന്നപോര് നയിച്ചിട്ടുള്ള ഗവർണർമാർപോലും ഇത്തരം ആവശ്യം ഉന്നയിച്ചതായും സൂചനകളില്ല.

ഗവർണർമാരുടെ അധികാരംസംബന്ധിച്ച് ഇതുവരെയുള്ള കേസുകളിൽ ജനാധിപത്യസർക്കാരുകൾക്കാണ് ഭരണാധികാരമെന്ന ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന വിധികളാണ് പ്രധാനമായും ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാനുള്ള പരിമിതമായ അധികാരംമാത്രമാണ് ഗവർണർക്കുള്ളതെന്നാണ് നിരവധി അധികാരത്തർക്കമുള്ള കേസുകളിലെ വിധി. എന്നാൽ പ്രീതി പ്രശ്‌നം സുപ്രീംകോടതിക്ക് മുമ്പിൽ എത്തിയിട്ടില്ല.

സർക്കാരിന്റെ തീരുമാനം ഗവർണർ തിരിച്ചയക്കുകയും മന്ത്രിസഭ അതേ തീരുമാനം ആവർത്തിക്കുകയുംചെയ്താൽ ഗവർണർ അതനുസരിക്കാൻ ബാധ്യസ്ഥനാണെന്ന വ്യവസ്ഥ ഭരണഘടനയിൽ ഉണ്ട്. ഇത് ജനാധിപത്യത്തിന് കരുത്തു നൽകാനായിരുന്നു. അവിടെയാണ് പ്രീതി പ്രശ്‌നമാകുന്നത്. മന്ത്രിമാർ ജനാധിപത്യ വ്യവസ്ഥിതിയിലൂടെ എത്തിയവരല്ലെന്നും അതുകൊണ്ട് പ്രീതി അനിവാര്യമാണെന്നും ഗവർണ്ണറും പറയുന്നു. ഏതായാലും കൂടുതൽ മന്ത്രിമാരെ പ്രീതിയിൽ ഗവർണ്ണർ കുടുക്കുമോ എന്നതാണ് നിർണ്ണായകം.

അതിനിടെ രാജ്ഭവൻ പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. സർക്കാർ-ഗവർണർ പോര് മുറുകുന്നതിനിടെയാണ് നിരീക്ഷണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് നടപടി. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ഒരു സമയം പത്ത് പൊലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. ഡിവൈ.എസ്‌പി., ഇൻസ്‌പെക്ടർ റാങ്കിലുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. കൂടുതൽ കൺട്രോൾ റൂം വാഹനങ്ങളും രാജ്ഭവന്റെ പരിസരത്തുണ്ടാകും.

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

5 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

6 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

8 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

9 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

18 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

18 hours ago