ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
ഗവര്‍ണറുടേത് തറവേലയാണെന്നും നിക്കറിട്ട് ശാഖകളില്‍ പോകുന്ന സംഘിയെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് എം വി ജയരാജന്റെ പരാമർശം . സാധാരണ സംഘികളേക്കാള്‍ തറ വേലയാണ് അദ്ദേഹം കാണിക്കുന്നതെന്നും എം വി ജയരാജന്‍ ഒരു ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു.
കണ്ണൂര്‍ വി സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ചയാളാണ് ഗവര്‍ണര്‍. എന്നിട്ട് അദ്ദേഹം ഇപ്പോള്‍ മലര്‍ന്ന് കിടന്ന് മുകളിലേട്ട് തുപ്പുകയാണ്. കണ്ണൂര്‍ വി സിക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ എന്ന പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിടുന്നത്. സംഘപരിവാര്‍ ശക്തികളെ തൃപ്തിപ്പെടുത്താന്‍, യജമാന പ്രീതിക്കായാണ് ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും എം വി ജയരാജന്‍ ആരോപിച്ചു. ഗവര്‍ണര്‍ എല്ലാത്തിനെയും വിവാദമാക്കുന്ന വിവാദ നായകനാണ്. എല്ലാ അവസരത്തിലും ഇടതുപക്ഷ സര്‍ക്കാറിനെതിരാണ് ഗവര്‍ണറുടെ നിലപാടുകള്‍. ഗവര്‍ണ്ണറുടെ നിലവിലെ നിലപാട് ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നത് പോലെയാണ്. കണ്ണൂര്‍ സര്‍വ്വകലാശാല ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവര്‍ണറുടെ ഇടപെടല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. പ്രിയാ വര്‍ഗീസിന്റെ നിയമനം ഭരണസ്വാധീനമുപയോഗിച്ചല്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രിവേറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനത്തെ ചൊല്ലിയാണ് ഗവർണർ ഇപ്പോൾ ഇടഞ്ഞു നിൽക്കുന്നത്.
യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാല്‍ ആണെന്നാണ് ഗവര്‍ണര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ പിൻബലത്തിൽ പ്രിയാ വർഗീസിന് ജോലി കിട്ടിയത് അംഗീകരിച്ചു കൊടുക്കില്ലെന്നും , ഇത് രാഷ്ട്രീയ കളി ആണെന്നും ഗവർണർ പറഞ്ഞു. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് കെ കെ രജീഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ചത് എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം. പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. ഈ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിൽ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയുണ്ടായി . ഭരണകക്ഷി അംഗത്തെ പോലെയാണ് വി സി പെരുമാറുന്നതെനന്നായിരുന്നു ഗവര്‍ണരുടെ വിമർശനം. സർവകലാശാലകളിലെ മുഴുവൻ ബന്ധു നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവർണർ പറഞ്ഞു.
വിസിയുടെ നടപടികള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.
പ്രിയാ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്നും വേണ്ടത്ര അധ്യാപന പരിചയമില്ലെന്നും അക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ബന്ധുത്വ നിയമനത്തിനുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലയെ മാറ്റാന്‍ കഴിയില്ല. രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയാണ് സര്‍വകലാശാലകളെ. ഇത് നാടിനാകെ അപമാനമാണ്. അക്കാദമിക് സ്ഥാപനങ്ങളില്‍ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും അനുവദിക്കാനാവില്ല. യോഗ്യതയുള്ളവരെ മറികടന്ന് അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നത് ലജ്ജാകരമാണ്. കേരളത്തിലെ സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി. മൂന്നു വർഷത്തെ നിയമനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും വിസി നിയമനത്തിന് പുതിയ നിയമം കൊണ്ടു വരുന്നത് ബന്ധുനിയമനം എളുപ്പമാക്കുന്നതിനു വേണ്ടിയെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…