തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോർജ്. തൃക്കാക്കരയിൽ എത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്നും ജോർജ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പി.സി വിമർശിച്ചു. തൃക്കാക്കരയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഈരാറ്റുപേട്ടയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോർജിന്റെ വാക്കുകൾ ഇങ്ങനെ :
തൃക്കാക്കര ഇലക്ഷൻ പ്രചാരണം ഇന്ന് അവസാനിക്കും. പോലീസും കേസും അറസ്റ്റും ഒക്കെ ആയത് കൊണ്ട് എനിക് ഇത് വരെ അവിടേക്ക് പോകാൻ സാധിച്ചില്ല. ഞാൻ ഇത് വരെയും ഒളിച്ചു നിന്നിട്ടില്ല. ഇത് പിണറായിയുടെ വൃത്തികേട്ട നാണംകെട്ട രാഷ്ട്രീയമാണ്.തൃക്കാക്കര ഇലക്ഷൻ ഇല്ലായിരുന്നെങ്കിൽ എന്റെ പേരിൽ എഫ്‌ഐആർ പോലും ഇടില്ലായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ കളിയാണ്. എന്നാൽ ഇന്ന് എനിക് തൃക്കാക്കരയിൽ എത്തിയെ തീരു. എൻഡിഎ സ്ഥാനാർഥി പര്യടനത്തിൽ എന്തായാലും പങ്കെടുക്കണം. പ്രസംഗത്തിൽ ഞാൻ യാതൊരു വൃത്തികേടും പറഞ്ഞിട്ടില്ല. എന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പാർട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്ക്കുന്നവരോട് ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാനുളള ബാദ്ധ്യതയുണ്ട്. അതിനാൽ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയിൽ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താൻ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേൾക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താൻ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവർക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോൾ കാണാമെന്നും പി.സി ജോർജ് വ്യക്തമാക്കി.
പിണറായി വിജയൻ തൃക്കാക്കരയിൽ പ്രസംഗിച്ചത് മുഴുവൻ തന്നെ അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ചാണ്. ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ അധഃപതിക്കുന്നത് സങ്കടകരമാണ്. അദ്ദേഹം അവിടെ ചെയ്യേണ്ടിയിരുന്നത് തന്റെ സ്ഥാനാർഥിയുടെ നന്മകൾ പറയുകയും സർക്കാരിന്റെ നേട്ടങ്ങൾ പറയുകയും ചെയ്യുന്ന പ്രവൃത്തികൾ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ്. അതിന് പകരം അദ്ദേഹം സ്വീകരിച്ച രീതി സങ്കടകരമാണ്.
രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കാനാണ് താൻ തൃക്കാക്കരയിലേക്ക് പോകുന്നത്. ഹൈക്കോടതി വിധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി പൂർണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകൾ നൽകുന്നതിനും തയ്യാറാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം 153 A, 295 A IPC ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ല. നാളിതുവരെയായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല.
ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് നാളെ അല്ലാതെ മറ്റ് ഏതൊരു ദിവസവും ഹാജരായി കൊള്ളാം എന്നും നോ്ട്ടീസിന് മറുപപടിയായി അറിയിച്ചുവെന്നും പി.സി ജോർജ് പറഞ്ഞു.
കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…