പി സി ജോർജിനെ പോത്തിനോടുപമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മത വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ
പി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി എത്തവേ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം . പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നും നടപടികളിൽ അസ്വാഭാവികതയില്ല എന്നും മുഖ്യമന്തി പറഞ്ഞു . കൂടാതെ ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതായത് നാടൻ ഭാഷയിൽ പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല എന്ന പ്രയോഗം പരോക്ഷമായി ജോർജിന് നേരെ ഉന്നയിക്കുകയായിരുന്നു മുഖ്യൻ.
വിദ്വേഷപ്രസംഗ കേസിൽ തിരുവനന്തപുരം കോടതി ജാമ്യം റദ്ദ് ചെയ്ത സാഹചര്യത്തിൽ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്തോടെ ജോർജിനെതിരായ നടപടിയെ ന്യായീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.
എന്തും വിളിച്ച് പറയാവുന്ന നാടല്ല കേരളം എന്നും പൊലീസ് തങ്ങളുടെ കടമ നിർവഹിക്കുകയായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു .
അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ …
ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു.
അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും. മത നിരപേക്ഷതയ്ക്ക് വർഗീയ ശക്തികൾ അഴിഞ്ഞാടാൻ തയ്യാറാകുമ്പോൾ ആ വർഗീയ ശക്തികൾക്ക് എതിരെയുള്ള നടപടി സ്വാഭാവികമായും പോലീസ് സ്വീകരിക്കും.
ഇതിന്റെ ഒരു ചെറുപതിപ്പാണ് ആലപ്പുഴയിൽ ഉണ്ടായത്. ആലപ്പുഴയിലെ എസ് ഡി പി ഐക്കാർ നടത്തിയ പ്രകടനത്തിൽ പത്ത് വയസുള്ള കുട്ടിയെ ഒരാൾ ചുമലിലേറ്റി കുട്ടിയെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു.
ആ മുദ്രാവാക്യം കടുത്ത മത വിദ്വേഷം ഉളവാക്കുന്ന തരത്തിലായിരുന്നു. വലിയതോതിൽ മത സ്പർധ, വർഗീയ വിദ്വേഷം പരത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. ആ കുട്ടിക്ക് അതിന്റെ ആപത്ത് തിരിച്ചറിയാൻ കഴിയില്ല. ഈ പരിപാടിക്ക് നേതൃത്വം നൽകിയവരെ കസ്റ്റഡിയിലെടുത്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാവുന്ന നാടല്ല കേരളം. അത് കൊണ്ട് വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ല.. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങൾ ബോധപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഇവിടെ പി സി ജോർജിനെ പോത്തിനോടുപമിച്ച മുഖ്യമന്ത്രിക്കെതിരെയും കേസ് ഉണ്ടാകുമോ എന്നാണു ഉയരുന്ന ചോദ്യം .കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പിണറായി വിജയനെ ചങ്ങലയ്ക്കിട്ട നായയെപ്പോലെ എന്ന് പറഞ്ഞതിനെതിരെ കേസ് കൊടുത്തവർ ഇപ്പോൾ പി സി ജോർജിനെ പോത്തിനോട് ഉപമിച്ച മുഖ്യനെതിരേറ്ററെയും ഉറഞ്ഞു തുള്ളാത്തത്തെന്താണ് . നായയും പോത്തും രണ്ടും ജീവികൾ തന്നെയല്ലേ.
എന്തായാലും റിമാൻഡിൽ കഴിയുന്ന പി.സി ജോർജിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റി.
ജോർജിനെ കസ്റ്റഡിയിൽ വെക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച സർക്കാറിൻറെ ഭാഗം കൂടി കേൾക്കുന്നതിനാണ് ജസ്റ്റിസ് ഗോപിനാഥ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്.കാമറക്ക് മുമ്ബിൽ ചെയ്ത കുറ്റമാണിത്. അതുകൊണ്ട് തെളിവ് ശേഖരിക്കേണ്ടതില്ല. അതിനാൽ, ജോർജിനെ എന്തിന് കസ്റ്റഡിയിൽ വെക്കണമെന്ന കാര്യത്തിൽ ഡി.ജി.പി വിശദീകരണം നൽകണമെന്നും ഹൈകോടതി നിർദേശിച്ചു.
തന്നെ ഒരു തീവ്രവാദിയെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. പ്രായാധിക്യമുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ലെന്നും പി.സി ജോർജിൻറെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹരജി നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും. ഇന്ന് രാവിലെയാണ് വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. നിലവിൽ പൂജപ്പുര ജയിലിലാണ് ജോർജ്.
ബുധനാഴ്ച അർധരാത്രിയാണ് പി.സി. ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം കളമശ്ശേരി എ.ആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. 8.30 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോയി.
കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…