: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്.
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അബ്ദു റബ്ബ് രംഗത്തെത്തിയത്. മഞ്ഞക്കുറ്റികൾക്ക് പോലീസ് കാവൽ നിൽക്കുന്ന നാട്ടിൽ മനുഷ്യ ജീവന് യാതൊരു സുരക്ഷയും ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് തന്റെ പ്രതിഷേധം തുറന്നടിച്ചത്. പാർട്ടി കോൺഗ്രസ് വേദിയിൽ മമ്മൂട്ടിയുടെ ട്രെൻഡിങ് മൈക്കിളപ്പനെ അനുകരിച്ച് ചാമ്പിക്കോ സ്റ്റൈലിൽ പിണറായി വിജയൻ നടത്തിയ ഫോട്ടോ ഷൂട്ട് കൂടി പരാമർശിച്ചു കൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ വിമർശനം.
അബ്ദുറബ്ബിൻറ്‍റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ..
പാർട്ടി സമ്മേളനത്തിന്
മൈക്കിളപ്പനെ അനുകരിച്ച്
നടുവിലെ കസേരയിൽ വന്നിരുന്ന്
ആരോ ‘ചാമ്പിക്കോ’ എന്നു
പറഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞു, കേരളത്തിലിപ്പോൾ BJP യും,
SDPI യും പരസ്പരം
ചാമ്പിക്കൊണ്ടിരിക്കുന്നു.
ജനങ്ങളുടെ ഭൂമിയിൽ
അതിക്രമിച്ചു കയറി നാട്ടിയ
മഞ്ഞക്കുറ്റികൾക്ക്
പോലും കാവൽ നിൽക്കാൻ
കാക്കത്തൊള്ളായിരം
പോലീസുണ്ടായിരുന്ന
നാട്ടിലാണ് മനുഷ്യ ജീവന്
യാതൊരു സുരക്ഷയും
ഇല്ലാതായിരിക്കുന്നത്.
മുഖ്യമന്ത്രീ,
‘ശഹീദിനെയും, ബലിദാനിയേയും
സൃഷ്ടിക്കാൻ ഇങ്ങനെ പരസ്പരം
വാളേന്തി നടക്കുന്നത് കോട്ടയത്തേയും
ഈരാറ്റുപേട്ടയിലെയും നിങ്ങളുടെ
പഴയ ഒക്കച്ചങ്ങായിമാരാണ്.
ആ ബോധമെങ്കിലും താങ്കളിലെ
ആഭ്യന്തരനെ ഉണർത്തിയിരുന്നെങ്കിൽ
എന്നാശിച്ചു പോകുന്നു. എന്നും അബ്ദുറബ്ബ് പറഞ്ഞു.
മുഖ്യനും പരിവാരങ്ങളും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷവും കെ റെയിൽ സ്വപ്നങ്ങളും അമേരിക്കൻ യാത്രയുമൊക്കെയായി ആകെ അടിച്ചു പൊളി മൂഡിലാണ് . പാർട്ടി കോൺഗ്രസ് വേദിയിൽ ഭീഷ്മ പർവ്വം ട്രെൻഡ് മൈക്കിളപ്പന്റെ ചാമ്പിക്കോ വീഡിയോ യ്ക്ക് റീല് ചെയ്ത മുഖ്യനും സഖാക്കന്മാരും താരമാവുകയും ചെയ്തിരുന്നു .
വീഡിയോ …
മുഖ്യനും കൂട്ടരും മാത്രമല്ല , മുഖ്യമന്ത്രിയുടെ കാറും റീൽസിൽ നിറഞ്ഞ് മൈക്കിളപ്പനായി കൈയടി നേടിയ വിഡിയോയും വൈറലായിരുന്നു
വീഡിയോ …
എന്നാൽ ആഘോഷമൊക്കെ കഴിഞ്ഞ് പായസത്തിന്റെ മത്തിൽ ഒരുറക്കമൊക്കെ കഴിഞ്ഞ് മുഖ്യനും കൂട്ടരും കണ്ണ് തുറന്നപ്പോഴേക്കും കേരളത്തിൽ എസ്ഡിപി ഐ – ബിജെപി ചേട്ടന്മാർ വാൾപ്പയറ്റും കഴുത്തറുക്കലുമൊക്കെ കഴിഞ്ഞ് നാട് വിട്ടു. ആഭ്യന്തരം കൈയിൽ വെച്ച ഉറക്കം തൂങ്ങുന്ന മഹാനുഭാവന് കേരളത്തിലെ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിയാതെ പോയി.
വിഷു ദിനത്തിൽ വെട്ടേറ്റു മരിച്ച എസ് ഡി പി ഐ നേതാവ് സുബൈറിന്റെ മരണമുൾപ്പെടെ 24 മണിക്കൂറിനിടെ പാലക്കാട് നടന്നത് രണ്ട് കൊലപാതകങ്ങളായിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതയാണ് പോലീസ് പാലിക്കുന്നത്. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെ മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ച് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാനം ഉറപ്പാക്കാൻ, സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് അയച്ചിട്ടുണ്ട്. ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം
കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…