Kerala

ജനിപ്പിച്ചതും കൊന്നതും അവർ, താൻ പെറ്റ കുട്ടിയെ കാണാൻ പോലും മനസ്സലിവില്ലാതെ ഒരമ്മ, പോലീസുകാർ വിതുമ്പി, സംസ്കരിച്ചതും പോലീസ്

എറണാകുളം പനമ്പള്ളിയിൽ നടന്ന നവജാത ശിശുവിന്റെ കൊലപാതകം……ഇത്രയും ധാരുണമായൊരു കൊലപാതകം,സ്വന്തം ‘അമ്മ തന്റെ കുഞ്ഞിനെ പ്രസവിച്ച ഉടൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി……അവസാനം ആ കുഞ്ഞിന്റെ ശവ ശരീരം പോലും ഏറ്റുവാങ്ങാതെ ആ അമ്മയും കുടുംബവും….ജനിപ്പിച്ചതും അവർ തന്നെ, അവസാനം കൊന്നതും അവർ തന്നെ….അവസാനമായി ആ പിഞ്ച് കുഞ്ഞിന്റെ മുഖം ഒരിക്കൽ കൂടി കാണാനോ അന്ത്യ ചുംബനം നൽകാനോ ആ അമ്മക്ക് മനസ് ഉണ്ടായിരുന്നില്ല..

ചിലപ്പോൾ അവരുടെ മാനസിക അവസ്ഥ അങ്ങനെ ആയിരിക്കാം ……എന്നാൽ തന്നെയും ആ കുഞ്ഞിനെ ജനിച്ച് കണ്ണ് തുറന്ന് ലോകം ഒന്ന് കാണുന്നതിന് മുന്നേ തന്നെ അതിനെ ഈ ലോകത്തിൽ നിന്നും ഇല്ലാതാകുകയും, ആ കുഞ്ഞിന്റെ ശരീരം പോലും ഏറ്റുവാങ്ങാതെ അതിനെ ഒരു അനാഥയെ പോലെ അടക്കേണ്ടി വന്നതിലും ഈ സ്ത്രീയുടെ പങ്ക് ചെറുതൊന്നുമല്ല ……എന്നാൽ ആ കുഞ്ഞിനെ അനാഥയെ പോലെ സംസ്കരിക്കാൻ നമ്മുടെ കേരള പോലീസ് അനുവദിക്കില്ല..

തന്റെ മകൾ പീഡനത്തിന് ഇരയായതാണെന്നും അതിൽ അബദ്ധത്തിൽ ഉണ്ടായതാണ് ആ കുഞ്ഞെന്നുമാണ് സ്ത്രീയുടെ വീട്ടുകാരുടെ മൊഴി….. അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ ‘അമ്മ എന്ന പറയുന്ന സ്ത്രീയോ അവരുടെ വീട്ടുകാരോ ആ ശരീരം ഏറ്റെടുക്കാൻ തയ്യാറായില്ല…ആരും ഏറ്റെടുക്കാൻ ഇല്ലാതിരുന്ന ആ നവജാത ശിശുവിന്റെ ശവശരീരത്തെ പോലീസ് ഏറ്റെടുക്കുക യായിരുന്നു…തുടർന്ന് പുല്ലേപ്പള്ളിയിലെ പൊതുശ്മശാനത്തിൽ കുഞ്ഞിനെ സംസ്കരിച്ചു…..കൊച്ചി മേയർ എം. അനിൽകുമാർ കുഞ്ഞിന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തി.

രണ്ടു ദിവസങ്ങൾ മുൻപായിരുന്നു എറണാകുളം പനമ്പള്ളി നഗറിൽ ഒരു നവജാത ശിശുവിനെ അതിദാരുണമായി കൊലപ്പെടുത്തി യത്….തനിക് അവിഹിതത്തിൽ ഉണ്ടായ കുഞ്ഞിനെ ജനിച്ച ഉടൻ നാണക്കേട് മറക്കാനായി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിന്റെ 5 -മത്തെ നിലയിൽ നിന്ന് താഴേക്കു എറിയുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട നൃത്തകനായ യുവാവുമായി അടുപ്പത്തിൽ ആവുകയും,തന്റെ ഭർത്താവ് അറിയാതെ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഗർഭിണി ആയ ശേഷം അത് മറച്ചു വെച്ചു. വീട്ടുകാർ അറിയാതെ 10 മാസം കൊണ്ട് നടക്കുകയും,അവസാനം ആരും അറിയാതെ ബാത്‌റൂമിൽ പ്രസവിക്കുകയും, പ്രസവിച്ച ഉടൻ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും പ്ലാസ്റ്റിക് കവറിൽ പൊതിഞ് താഴേക്കു എറിയുകയുമാണ് യുവതി ചെയ്‌തത്‌.

കൊലപാതകത്തെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ യുവതി പോലീസിനോട് തുറന്നുപറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെ ത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടു ത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണി തിഴുകിയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചതെന്നും, ഇതെല്ലം തന്നെ അപ്പോഴത്തെ പരിഭ്രാന്തിയിൽ ചെയ്തതാണ് എന്നുമാണ് സ്ത്രീയുടെ മൊഴി. മാത്രമല്ല തനിക് അബദ്ധം സംഭവിച്ചതാണെന്നും താൻ പീഡനത്തിനു ഇരയായതാണെന്നുമാണ് യുവതി പറയുന്നത്.

പോലീസ് സ്ത്രീയുമായി അടുപ്പത്തിൽ ആയിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയും അതിൽ അവർ അടുപ്പത്തിൽ ആയിരുന്നു എന്നും എന്നാൽ ഇതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നുമാണ് യുവാവ് പറയുന്നത്. ഇക്കാര്യത്തിൽ ദുരൂഹതകൾ ഇനിയും തുടരുകയാണ്. പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവ് ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ കുടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകു.

crime-administrator

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

4 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

4 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

5 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

5 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

6 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

19 hours ago