Crime,

പാനൂർ സ്ഫോടനം ഷൈലജയുടെ തോൽവിക്ക് CPM ഒരുക്കിയ രാഷ്ട്രീയ ഗുഡാലോചനയോ?

പാനൂരിലെ ബോംബ് സ്ഫോടനം വടകരയിലെ തന്റെ സ്ഥാനാര്ഥിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കെ കെ ശൈലജ. പാനൂരിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനം രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്നും അത് വടകര മണ്ഡലത്തിൽ തന്റെ തോൽവിക്കിടയാക്കുമെന്നു ഭയക്കുന്നതായും ശൈലജ കോപത്തോടെ നേതൃത്വത്തെ അറിയിച്ചു. പാർട്ടി ഗ്രാമത്തിലുണ്ടായ സ്ഫോടനം ഏത് സാഹചര്യത്തിലാണെന്നും സംഭവം കൂടുതൽ വിവാദമാകാതെ കരുതൽ എടുക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടു.

പാനൂരിൽ സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനൊപ്പമുള ശൈലജയുടെ ഫോട്ടോ വിവാദമായതോടെ ഇതിലെ സിപിഎം ബന്ധം കൂടുതൽ വ്യക്തമായി. എന്നാൽ തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറു ണ്ടെന്നും അവരുമായൊന്നും തനിക് മുന്പരിചയമുണ്ടാകണമെന്ന് നിര്ബന്ധമില്ലെന്നും ശൈലജ പറഞ്ഞു. എന്തായാലും പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഇത്തരം ബോംബ് നിർമാണ പ്രവർത്തനങ്ങൾ നിസ്സാരമായി കാണേണ്ടവയല്ല. ഇതിനെതിരെ കെ കെ ഷൈലജ തന്നെ നിലപാട് വ്യക്തമാക്കുമ്പോൾ സിപിഎമ്മിന് അനുസരണയുള്ള കുഞ്ഞാടായി ശൈലജയെ ഇനിയും നൂലിൽ കെട്ടിയിടാം എന്ന വ്യാമോഹം വൃഥാവിലാകുന്നു. ഈ ബോംബ് സ്ഫോടനത്തിനെതിരെ ശക്തമായ അന്വേഷണം വേണമെന്ന് ശൈലജ ആവശ്യപ്പെടുന്ന തിലൂടെ തനിക്ക് ഏതെങ്കിലും വിധത്തിൽ തോൽവി സംഭവിച്ചാൽ പാർട്ടിക്കും അതിൽ തുല്യ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാവുകയാണ്.

അതേസമയം പാനൂർ സ്‌ഫോടനം എൻഐഎയ്ക്ക് വിടണമെന്ന ആവശ്യവും ശക്തമാവുകയാണ്. സ്റ്റീൽ ബോംബുകളാണ് നിർമ്മിച്ചത്. അതുകൊണ്ടു തന്നെ നടന്നത് ഭീകര പ്രവർത്തനമാണ്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനൊപ്പം അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണ് ആവശ്യം. ബോംബ് നിർമ്മാണ ക്യാമ്പാണ് നടന്നതെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേർ അറസ്റ്റിലായി. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സഹചര്യത്തിലാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയരുന്നത്.

പാനൂർ സംഭവത്തിനു പിന്നാലെ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകി. മുൻപു ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കാനും ബോംബ് നിർമ്മിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷ മേഖലകളിലും കർശന പരിശോധന നടത്താനും നിർദ്ദേശമുണ്ട്. പാനൂരിൽ ബോംബ് നിർമ്മാണ വിദഗ്ധരുടെ ക്യാമ്പുണ്ടായിരുന്നു. പത്തു ദിവസമായി ഇവിടെ ബോംബ് നിർമ്മകിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നത്. നാലു പേരാണ് അറസ്റ്റിലായത്.

പാനൂരിൽ സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?

മുളിയാത്തോട്ടിലെ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണം നടക്കുമ്പോൾ 4 പേരും സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജിനെ പിടികൂടിയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ അതുലിനെയും ഷബിൻലാലിനെയും പിടികൂടി. രാവിലെ ഇവരുമായി മുളിയാത്തോട്ടെ വീട്ടിലെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി. ഷബിൻലാൽ നൽകിയ സൂചനപ്രകാരം നൽകിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ 7 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.

10 പേർ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തുവെന്നാണു പൊലീസ് നൽകുന്ന സൂചന. ഒളിവിൽ കഴിയുന്ന 2 പേരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരിൽ ഷിജാൽ എന്നയാളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള വിനീഷുമാണ് ബോംബ് നിർമ്മാണത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് സൂചിപ്പിക്കുന്നു. ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമ്മിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകൂ. വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ള മറ്റു രണ്ടുപേർ. അങ്ങനെയാണ് നാലുപേരു പങ്കാളിത്തം ഉറപ്പിച്ചത്. ഇതിന് അപ്പുറം ഉന്നത നേതൃത്വത്തിന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നും സംശയമുണ്ട്. ഇത് കണ്ടെത്താനാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാകുന്നത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

പാനൂർ സ്‌ഫോടനത്തിന് പിന്നാലെ ബോംബ് രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കുകയാണ് യുഡിഎഫ്. പരാജയഭീതിയിൽ സിപിഎം ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഉപകരണം ആകുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. കലാപാസൂത്രണവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ യുഡിഎഫ് സമാധാന സന്ദേശ റാലിയും സംഘടിപ്പിച്ചു. എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് മുഖ്യമന്ത്രയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ചു. പാനൂർ സ്‌ഫോടനം തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും പൊലീസ് ഗൗരവമായി അന്വേഷണം നടത്തുന്നുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

12 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

23 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

1 day ago