ന്യൂഡൽഹി . തടവിൽ കഴിയുന്ന ഭീകരാക്രമണക്കേസ് പ്രതിയും വിഘടനവാദി നേതാവുമായ യാസിൻ മാലിക്കിന്റെ സംഘടന ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെ കെ എൽ എഫിന്റെ ) നിരോധനം നീട്ടി കേന്ദ്രസർക്കാർ ഉത്തരവായി. അടുത്ത അഞ്ച് വർഷവും ജെ കെ എൽ എഫ് നിരോധിത സംഘടനയായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീവ്രവാദവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവും 2019ലായിരുന്നു JKLF ആദ്യമായി നിരോധിച്ചത്. ഇതിന് മുന്നോടിയായി ജമാഅത്ത് ഇ ഇസ്‌ലാമിയെയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളും വിഘടനവാദവും ജെ കെ എൽ എഫ് തുടരുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ നിരോധനം ആഭ്യന്തര മന്ത്രാലയം നീട്ടിയത്.
രാജ്യസുരക്ഷയെയും പരമാധികാരത്തേയും ഭാരതത്തിന്റെ അഖണ്ഡതയേയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഏതൊരു സംഘടനയും കടുത്ത നിയമനടപടികൾ നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…