Crime,

ആ ആറ്റംബോംബ് പൊട്ടിക്കുക ഷോൺ ജോർജോ ? കിറ്റെക്സ് സാബുവും ഷോണും തമ്മിലുള്ള ഡീൽ എന്ത് ?

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് എത്തിയത് ഏറെ ചർച്ച വിഷയമാകുകയാണ്. തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്താൽ ഒരാഴ്ച‌യ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കു മെന്ന് സാബു എം.ജേക്കബ് വെല്ലുവിളിച്ചത്. കിഴക്കമ്പലത്തു നടന്ന ട്വന്റി20 പാർട്ടിയുടെ മഹാസംഗമത്തിലാണ് സാബുവിന്റെ വെല്ലുവിളി. തന്റെ കയ്യിലുള്ള തെളിവുകൾ ആറ്റംബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണമെന്നും സാബു എം.ജേക്കബ് മുന്നറിയിപ്പു നൽകി.

‘‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ ഞാൻ അകത്താക്കും. ഇത് സ്വപ്നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിന്റെ കയ്യിലിരിക്കുന്ന ബോംബാണ്. പൂത്തൃക്കയിൽ പാർട്ടിയുടെ പരിപാടി തടസ്സപ്പെടുത്താൻ എംഎൽഎയും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. പി.വി.ശ്രീനിജിൻ എംഎൽഎ ചെയ്യുന്ന ദ്രോഹംമൂലം കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ്. അധികാരമോ പദവിയോ ആഗ്രഹിച്ചിട്ടില്ല. എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം മുൻപ്‌ വന്നിട്ടുണ്ട്. യുഡിഎഫിലും സിപിഎമ്മിലും ബിജെപിയിലും സീറ്റ് കിട്ടുന്നതിന് എനിക്ക് ബുദ്ധിമുട്ടില്ല. 2021ലെ തിരഞ്ഞെടുപ്പു സമയത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി.സതീശനും വന്ന് സീറ്റുകൾ ഓഫർ ചെയ്തു.

മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അഞ്ചു തവണ എന്റെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ട്. അതിനു തെളിവുചോദിച്ചാൽ വിഡിയോ ദൃശ്യങ്ങൾ കാണിക്കാം. ഇവരൊക്കെ രാത്രിവന്ന് എന്റെ സഹായം തേടുന്നവരാണ്. ഞാൻ സിപിഎം ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും.

ബിജെപിക്കാരൻ വന്നുപറഞ്ഞാൽ സീറ്റിനുവേണ്ടി ചാടുന്നവനല്ല ഞാൻ. കെ.സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല, നേരിട്ട് ഇതുവരെ കണ്ടിട്ടുപോലുമില്ല. മുഖ്യമന്ത്രി വിദേശത്ത് മേയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെനിന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. എന്നാൽ തന്നെ നായയെപ്പോലെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചു.’’ – സാബു ആരോപിച്ചു.

സാബു എം ജേക്കബ് മയോ ക്ലിനിക്കിൽ ശുശ്രൂഷിച്ചത് ഒരു കാര്യം. അതിനുമൊക്കെ വർഷങ്ങൾക്ക് മുമ്പ് 2006 മുതൽ മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് വരെ എല്ലാ വർഷവും കർക്കിടക ചികിത്സയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് സാബു ജേക്കബിന്റെ പിതാവിന്റെ അടുത്താണ്.അത്രയേറെ ബന്ധമുള്ള കുടുംബത്തോടാണ് പിണറായി ഇപ്പോൾ ഈ ക്രൂരത മുഴുവൻ കാണിക്കുന്നത്. 20 -20 വരികയും കുന്നത്തുനാട്ടിൽ വാൻ വികസനം നടപ്പാക്കുകയും ചെയ്തതോടെയാണ് പിണറായായിയും കിറ്റെക്സ് കുടുംബവും തമ്മിൽ തെറ്റുന്നത്. കിറ്റെക്സ് സാബുവിന്റെ പുതിയ സംരംഭത്തെ ഇവിടെ നിന്ന് തുരുത്തി ഓടിക്കുക വരെ ചെയ്തു. തിരിച്ചടിക്കാനുള്ള കോപ്പുകളെല്ലാം കരുതി വച്ചിട്ടാണ് സാബു ജേക്കബിന്റെ ഇപ്പോഴത്തെ പോരാട്ടം.

സാബു ജേക്കബ് ബി ജെ പിയിലേക്ക് ചേക്കേറും എന്ന ശ്രുതികൾക്കിടയിലാണ് പിണറായിയുടെ മകളെ താൻ അകത്താക്കും എന്ന വെല്ലുവിളി നടത്തുന്നത്. ഈ വെല്ലുവിളിയിലൂടേ ബി ജെ പിയുമായുള്ള ടൈ അപ്പ് എത്രമാത്രം ശക്തമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇതുപോലൊരു വെല്ലുവിളിയിലൂടെയാണ് ബി ജെ പിയിലേക്ക് ചേക്കേറിയ ഷോൺ ജോർജും പിണറായിക്കെതിരെ ശക്തമായ രംഗത്ത് വന്നത്. ഷോണും സാബു ജേക്കബും ബി ജെ പിയുടെ ഒന്നിച്ചാൽ പിണറായിയുടെയും വീണയുടെയും അവസാനം ഉറപ്പാണ്. ഈ ഡീൽ തന്നെയാണ് സാബു ജേക്കബിന്റെ വെല്ലുവിളിക്ക് പിന്നിലുള്ളതെന്ന് സാബു എം ജേക്കബ് ആണ് വ്യക്തമാക്കേണ്ടത്.

crime-administrator

Recent Posts

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

29 mins ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

1 hour ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

6 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

8 hours ago