Kerala

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും

കൊച്ചി . ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്നാണ് കോൺഗ്രസ് പറഞ്ഞിരിക്കുന്നത്. അതേസമയം രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ടു വെക്കുകയായിരുന്നു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി.

27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റെന്ന വാഗ്ധാനം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കുന്നുണ്ട്.. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ലെന്നാണ് വിവരം. എന്നാലും ചർച്ച പോസിറ്റീവ് എന്നായിരുന്നു യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.

മൂന്നാം സീറ്റിന് പകരം മുസ്ലിം ലീഗിന് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ലീഗ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുകയായിരുന്നു.

വിഡി സതീശന്‍ പറഞ്ഞതാണ് തീരുമാനം. രാജ്യസഭ സീറ്റ് കിട്ടിയാല്‍ അവര്‍ എടുക്കുമെങ്കില്‍ അവര്‍ക്ക് അതു കൊടുക്കാമെന്ന് പറഞ്ഞെന്ന് കെ സുധാകരന്‍ ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്. സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ മറുപടി പറയുകയുള്ളൂ. അങ്ങനെ വരുകയാണെങ്കില്‍ എഐസിസിയുടെ അനുമതിയോടു കൂടി അക്കാര്യം പരിഗണിക്കാനിരിക്കുകയാണ് കോൺഗ്രസ്.. 27 ന് നടക്കുന്ന നേതൃയോഗത്തില്‍ രാജ്യസഭ സീറ്റിന്റെ കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.

ഉഭയകക്ഷി ചര്‍ച്ചയുടെ തീരുമാനം സംബന്ധിച്ച് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒന്നും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ചര്‍ച്ച തൃപ്തികരമാണെന്നു മാത്രം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീര്‍ന്നുപോകും. 27 ന് ലീഗ് നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്.

‘ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ലെന്നാണ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടത്. എത്രയോ വര്‍ഷത്തെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്’ എന്നും സതീശന്‍ പറയുകയുണ്ടായി.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

17 hours ago