Crime,

പിണറായിയുടെ ബിനാമികൾ, തായ്‌ക്കണ്ടിയിൽ കുടുംബത്തിന്റെ അടിത്തറ വരെ അരിച്ച് പെറുക്കി ഐ ബി

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന മാസപ്പടി ഇടപാടിന്റെ അന്വേഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ വിജയൻ, മകൻ വിവേക് കിരൺ വിജയൻ, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവരുടെ സ്വത്ത് വിവരങ്ങളും ആസ്തിയെപ്പറ്റിയും ഇന്റലിജിൻസ് ബ്യുറോ അന്വേഷിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. പിണറായിയുടെ മാതാപിതാക്കൾ മുണ്ടായിൽ കോരൻ, കല്യാണി കോരൻ എന്നിവർക്ക് പിണറായിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഉണ്ടായിരുന്ന സ്വത്ത് വകകൾ വരെ അന്വേഷിക്കുന്നുണ്ട്.

മകൻ വിവേക് കിരൺ വിജയനു വിദേശത്തുള്ള സ്വത്തുക്കളും വിവിധ കമ്പനികളിലുള്ള നിക്ഷേപങ്ങളും ഐ ബി തേടുകയാണ്. പിണറായിയുടെ ബിനാമികളായി സംശയിക്കുന്ന നിരവധിപേരുടെ ആസ്തികളും സ്വത്തുക്കളും പരിശോധിക്കുന്നു. എസ് എഫ് ഐ ഒ യുടെ CMRL റെയ്ഡിന് ശേഷമാണ് ഐ ബി യുടെ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായിരിക്കുന്നത്. CMRL കമ്പനി ഉടമ കർത്തയുമായി ചേർന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ നേതൃത്വത്തിൽ കരിമണൽ കുഭകോണം നടത്തിയതായി SFIO യുടെ അന്വേഷണത്തിൽ ഉണ്ടായിരിക്കുന്ന സംശയങ്ങളാണ് ഇത്തരത്തിലുള്ള ഐ ബി യുടെ നീക്കത്തിന് പിന്നിലെന്ന് വേണം കരുതാൻ. ഇതുകൂടാതെ പിണറായി വിജയൻറെ ബന്ധുക്കളുടെയും ബിനാമികളായി സംശയിക്കുന്നവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഐ ബിയുടെ നിരീക്ഷണത്തിൽ. കരിമണൽ കുഭകോണവുമായി ബന്ധപെട്ടു CMRL നിന്ന് കിട്ടിയ കോടികൾ പോയ വഴി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഒരു വശത്ത് അന്വേഷിക്കുകയാണ്.

ഒരു വിധത്തിലും വീണ വിജയനോ പിണറായി വിജയനോ രക്ഷപെടരുതെന്ന തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഡൽഹിയിൽ പിണറായിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരം ഇത്തരം കേന്ദ്ര നീക്കങ്ങൾക്ക് കാരണമായി എന്നാണ് വിലയിരുത്തേണ്ടത്. ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായ KMML നെ തകർക്കാനുള്ള CMRL ന്റെ ശ്രമങ്ങകൾക്ക് ഓഹരി പങ്കാളിത്തത്തോടെ കേരള സർക്കാർക്കാർ പ്രത്യേകിച്ച് കേരള വ്യവസായ വകുപ്പ് കൂട്ട് നിൽക്കുകയായിരുന്നു.

അതീവ ഗുരുതരമായ നിയമ ലംഘനങ്ങളാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്. മുഖ്യമന്ത്രി, വ്യവസായ മന്ത്രി ഉൾപ്പടെ ഗുരുതരമായ ചട്ട ലംഘനങ്ങളാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ വിജയൻ, മകൻ വിവേക് കിരൺ വിജയൻ, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവരുടെ സ്വത്ത് വിവരങ്ങളും ആസ്തിയെപ്പറ്റിയും ഇന്റലിജിൻസ് ബ്യുറോ അന്വേഷിക്കുകയാണ്. പിണറായിയുടെ മാതാപിതാക്കൾ മുണ്ടായിൽ കോരൻ, കല്യാണി കോരൻ എന്നിവർക്ക് പിണറായിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഉണ്ടായിരുന്ന സ്വത്ത് വകകൾ വരെ അന്വേഷിക്കുന്നുണ്ട്.

മകൻ വിവേക് കിരൺ വിജയനു വിദേശത്തുള്ള സ്വത്തുക്കളും വിവിധ കമ്പനികളിലുള്ള നിക്ഷേപങ്ങളും ഐ ബി തേടുകയാണ്. പിണറായിയുടെ ബിനാമികളായി സംശയിക്കുന്ന നിരവധിപേരുടെ ആസ്തികളും സ്വത്തുക്കളും പരിശോധിക്കുന്നു. എസ് എഫ് ഐ ഒ യുടെ CMRL റെയ്ഡിന് ശേഷമാണ് ഐ ബി യുടെ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായിരിക്കുന്നത്. CMRL കമ്പനി ഉടമ കർത്തയുമായി ചേർന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ നേതൃത്വത്തിൽ കരിമണൽ കുഭകോണം നടത്തിയതായി SFIO യുടെ അന്വേഷണത്തിൽ ഉണ്ടായിരിക്കുന്ന സംശയങ്ങളാണ് ഇത്തരത്തിലുള്ള ഐ ബി യുടെ നീക്കത്തിന് പിന്നിലെന്ന് വേണം കരുതാൻ.

അതേസമയം, കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ ഉള്ളത് അവിഹിത ബന്ധം എന്ന് തന്നെയാണ് പുറത്ത് വന്നിരിക്കുന്ന വിവരം. KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനം ചവറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ മറ്റൊരു സമാന്തര സ്ഥാപനത്തിന് സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന് മാത്രമല്ല, ആ സ്ഥാപനത്തിന്റെ 14 ശതമാനത്തോളം ഷെയർ സംസ്ഥാന സർക്കാർ ഉടമസ്ഥതിയിലുള്ള KSIDC എടുക്കുകയായിരുന്നു.

ഇതിന്റെ പിന്നിൽ കരിമണൽ കൊള്ള തന്നെയാണ് ലക്‌ഷ്യം വെച്ചിരുന്നത്. കേരളത്തിന്റെ തീരദേശത്തെ കരിമണൽ CMRL നു നൽകി പണം ഉണ്ടാക്കുക തന്നെയായിരുന്നു ലക്‌ഷ്യം. കരിമണൽ ഖനനത്തിനു കേരളത്തിന്റെ തീരദേശത്ത് നിന്നും വ്യാപകമായി കരിമണൽ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ അനധികൃതമായി അനുമതി നൽകുകയായിരുന്നു. ഇതിനുള്ള പാരിതോഷികമായിട്ടാണ് പിണറായിയുടെ പ്രൈവറ്റ് ഖജനാവിലേക്ക് മകൾ വീണ വഴി, എടുത്ത് പറഞ്ഞാൽ എക്സാലോജിക്‌ എന്ന കമ്പനിയുടെ ഇടപാട് വഴി മാസപ്പടി എത്തിയത്.

കേരളത്തിലെ തീര ദേശത്തെ കരിമണൽ വിൽക്കുന്ന വലിയ കുഭകോണമാണ് മാസപ്പടി ഇടപാടിന് പിന്നിൽ നടന്നിരിക്കുന്നത്. CMRL ൽ നടക്കുന്ന വ്യാവസായിക ഇടപാടുകൾ അറിയാൻ വ്യവസായ മന്ത്രി പി രാജീവിനെയാണ് പുതിയ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുമതല നൽകിയത്. കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ തകർക്കാൻ കൂടിയായിരുന്നു സമാന്തര സ്ഥാപനം കർത്തയെ മുന്നിൽ കണ്ടു പ്രവർത്തനം തുടങ്ങുന്നത്.

CMRLഎന്ന സ്ഥാപനത്തിൽ കർത്ത വെറും ബിനാമിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മയുടെ പെൻഷൻ കാശു കൊണ്ട് തുടങ്ങിയെന്നു പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ എക്സലിജിക് കമ്പനിയുടെ ഉടമയും AKG സെന്ററിലെ മേൽവിലാസക്കാരിയുമായ വീണയായിരുന്നു ഈ കമ്പനിയുടെ ഇടപാടുകൾ പരിശോധിച്ചു വന്നിരുന്നത്.

അതേസമയം, മുഖ്യമന്ത്രി വഴിയുള്ള കാര്യസാധ്യത്തിനു മാസപ്പടി വാങ്ങിയ സംഭവത്തിൽ എക്സാലോജിക്‌ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അറസ്റ്റ് ഭയന്ന്. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് വീണ വിജയൻ മാസപ്പടി പറ്റിയ വിഷയത്തിൽ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ ഇതുവരെ നോട്ടീസ് നൽകാതിരിക്കെയാണ് അറസ്റ്റ് ഭയന്ന് വീണ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് എക്‌സാലോജിക് തുടങ്ങിയതെന്നും, തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് ഈ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു കിട്ടിയെന്നു വീണ പറയേണ്ടതാണ്.. പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ എല്ലാം കളവാണെന്ന് വ്യക്തമാകും.

crime-administrator

Recent Posts

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

26 mins ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

1 hour ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

6 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

7 hours ago