Kerala

എക്സാലോജിസ്റ്റിക്കിലും മാസപ്പടിയിലും അടിമുടി തരികിട, തലൈവി തയ്‌ക്കണ്ടി വീണ, D/o പിണറായി, AKG സെന്റർ,പാളയം,തിരുവനന്തപുരം

എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തത്. മുൻപ് ഇതുസംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. 2014-ൽ വീണ കമ്പനി ആരംഭിക്കുന്ന സമയത്ത് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് താമസിച്ചിരുന്നത് എകെജി സെന്ററിനടുത്തുള്ള പാർട്ടി വക ഫ്ളാറ്റിലായിരുന്നു.

പക്ഷേ ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്യാൻ ഫ്‌ളാറ്റിന്റെ വിലാസത്തിന് പകരമായാണ് വീണ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചത്. അതൊക്കെ അവിടെ നിൽക്കുമ്പോൾ തന്നെ വീണയ്ക്ക് എതിരെയുള്ള കുരുക്ക് മുറുകുകയാണ്. എത്രയൊക്കെ പറയണ്ട എന്ന് വിചാരിച്ചാലും അഴിമതിയുടെ ആഴം കൂടുന്നതിനനുസരിച്ച് അത് വാർത്ത തന്ന്നെയാണല്ലോ. ഇപ്പോൾ പുറത്തു വരുന്നത് മറ്റൊരു നീക്കമാണ്. അതായത് വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എത്തിക്കാനുള്ള നീക്കം. കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്നാണ് കമ്പനികാര്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. ഇതിനൊപ്പം അഴിമതിയും സംഭവിച്ചു. അങ്ങനെ വന്നാൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ശേഷം അടുത്ത നടപടികൾ വരും. ഇഡിക്ക് പല വിഷയത്തിലും നേരിട്ട് ഇടപെടാൻ കഴിയില്ല. അതിന് വേണ്ടിയാണ് പുതിയ നീക്കം.

മന്ത്രാലയം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വലിയരീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയാൽ അടുത്ത ഘട്ടം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റേതാകും (എസ്.എഫ്.ഐ.ഒ.). ഈ ഏജൻസി ഫയൽചെയ്യുന്ന പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തി ലാണ് ഇ.ഡി. കേസെടുക്കുക. കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കീഴിൽതന്നെയാണ് എസ്.എഫ്.ഐ.ഒ.. അതായത് അടുത്ത ഘട്ടത്തിൽ രണ്ട് ഏജൻസികളുടെ അന്വേഷണം വരും. അഴിമതിയിൽ കണ്ടെത്തലോ നിരീക്ഷണമോ ഉണ്ടെങ്കിൽ സിബിഐയുടെ കൈയിലേക്കും അന്വേഷണം എത്തും. ഏതായാലും ഇനിയുള്ള നാലുമാസ അന്വേഷണം അതിനിർണ്ണായകമാണ്.

നിലവിൽ നിയോഗിച്ച മൂന്ന് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിൽ തുടരന്വേഷണം ശുപാർശചെയ്താൽ സെക്ഷൻ 212 പ്രകാരം എസ്.എഫ്.ഐ.ഒ.യെ നിയോഗിക്കാം. കമ്പനി നിയമം, ഫൊറൻസിക് ഓഡിറ്റിങ്, ഐ.ടി., നികുതി തുടങ്ങിയ മേഖലകളിൽ വിദഗ്ധരായവ രാണ് ഈ ഏജൻസിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരെയുള്ള കേന്ദ്രമന്ത്രാലയത്തിന്റെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം പറയുന്നു. അതിനാൽ അന്വേഷണം അവഗണിക്കാനാണ് പാർട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം.

വീണ വിജയൻ എന്ന വ്യക്തിയെ അല്ല കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ആണെന്നും ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗം വിലയിരുത്തി. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായെന്നും സംസ്ഥാന സമിതി വിലയിരുത്തി.

ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. കേസും കൂട്ടവും മുറുകുമ്പോൾ ക്ലിഫ്‌ഹൗസിൽ ആവലാതി കൂടുകയാണ്. സി പി എം ഈ കേസിൽ വ്യക്തമായും പെടും. ന്യായീകരണ ക്യാപ്സ്യൂൾ ഒന്നും ഇനി ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. എന്തിന് ഒരുവിധപ്പെട്ട അന്തംകമ്മികൾക്കിടയിൽ പോലും വിലപ്പോകില്ലാത്ത അവസ്ഥയാണ്.

അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം വീണാ വിജയന്റെ കമ്പനി തട്ടിപ്പാണെന്നും പിണറായിയുടെ കുടുംബത്തിലേക്ക് മാസപ്പടി വരുന്നുണ്ടെന്നും. ചെമ്പിലും ഈന്തപ്പഴത്തിലും സ്വർണം വന്നുപോയത് എവിടേക്കാണെന്നതിലും റിയാസ് ഉൾപ്പെടെയുള്ള വലിയൊരു തട്ടിപ്പുസംഘമാണ് പിണറായിക്കൊപ്പമുള്ളതെന്നിരിക്കെ കേന്ദ്ര ഏജൻസിയല്ലാതെ മറ്റൊരു ശക്തിക്കും പിണറായിയെ പൂട്ടാനാവില്ല.

അതേ വിവാദ വ്യവസായായ പഴയ വെറുക്കപ്പെട്ടവന് ബിജെപിയിലും കേന്ദ്രത്തിലും ചില സ്വാധീനമേഖലകളുണ്ടെന്ന സാഹചര്യത്തിൽ കേന്ദ്ര അമ്പേഷണം ഏതു വഴി പോകുമെന്നും വ്യക്തമല്ല. പിണറായി പ്രതിയായ ലാവ്‌ലിൻ കേസ് ഇത്തരത്തിൽ ഇഴഞ്ഞുപോകുന്നതിനു പിന്നിൽ വിവാദ വ്യവസായിയുടെ കേന്ദ്ര ഇടപെടലുണ്ടെന്ന് ഏറെക്കാലമായി ആരോപണമുണ്ട്.വീണ വിജയന് ഈ കരിമണൽക്കൊള്ള കമ്പനിക്ക് എന്ത് സഹായമാണ് ചെയ്തുകൊടുത്തതെന്ന് ഇപ്പോഴും ആർക്കം അറിയില്ല. വീണ അടയ്‌ക്കേണ്ട നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തയതോടെ ആദായനികുതി വൈകി അടച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണം വരികയാണ്.

ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. രജിസ്ട്രാർ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. ആരോപണങ്ങൾക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആർ.എൽ എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയത്.

മറുപടി നൽകാൻ പോലും വ്യവസായ വികസന കോർപറേഷൻ തയാറായിരുന്നില്ല. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കാൻ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നു. ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തത ലഭിക്കാത്തതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

26 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

52 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

2 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

5 hours ago