‘എന്നെ ആക്രമിക്കാനുള്ള ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രിയാണെന്ന’ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ആരോപണം കേരളത്തിൽ സൃഷ്ടിക്കുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയായിരിക്കും. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണ്ണര്‍ക്ക്സു രക്ഷാ നൽകേണ്ട പിണറായി സർക്കാർ ഇക്കാര്യത്തിൽ വരുത്തിയിരിക്കുന്നതാവട്ടെ ഗുരുതര വീഴ്ച.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം അനുസരിച്ചാണ് ഒരു ഗവർണർ തന്റെ എക്‌സിക്കുട്ടീവ് അധികാരം വിനിയോഗിക്കുന്നത്. സര്‍ക്കാര്‍ എന്നാല്‍ ഗവര്‍ണ്ണര്‍ എന്നതാണ് അടിസ്ഥാനപരമായി രേഖകളിലെല്ലാം. അത് കൊണ്ട് തന്നെ ഗവര്‍ണ്ണറെ ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഡാലോചന നടത്തിയെന്ന ഗവര്‍ണ്ണറുടെ ആരോപണം സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രതിസന്ധി തന്നെയാണ്. ഈ ആരോപണം ഗവര്‍ണ്ണര്‍ കടുപ്പിക്കുകയും, ഡി ജി പി അടക്കമുള്ളവരെ വിളിച്ചുവരുത്തുകയും ചെയ്യാനൊരുങ്ങുമ്പോൾ പിണറായി സർക്കാർ ഊരാക്കുടുക്കിലാവുകയാണ്.
ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 1991-95 കാലത്ത് അന്നത്തെ തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആയിരുന്ന ഡോ. എം ചെന്നറെഡ്ഡിയുമായി നടന്ന ഏറ്റുമുട്ടലിനെ അനുസ്മരിക്കും വിധമാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എന്ന് പറയണം. അന്ന് ജയലളിതയുടെ പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ട ഗവര്‍ണ്ണര്‍ ചെന്നെറെഡ്ഡി തന്റെയും രാജ്ഭവന്റെയും സുരക്ഷ സി ആര്‍ പി എഫിനെ ഏല്‍പ്പിക്കുക ഉണ്ടായി എന്നതാണ് ഓർക്കേണ്ടത്.
ഈ സ്ഥിതിവിശേഷത്തിലേക്കാണ് തന്നെയാണ് കേരളത്തിന്റെയും പോക്ക്. സംസ്ഥാന പൊലീസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഗവര്‍ണ്ണര്‍ക്ക് നട് റോഡിൽ ഇറങ്ങി നിന്ന് വിളിച്ചു പറയേണ്ടി വന്നിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവം. ഔദ്യോഗിക വാഹനത്തില്‍ നിന്നും ഇറങ്ങി റോഡിന് മധ്യത്തില്‍ നിന്ന്‌കൊണ്ടാണ് പൊലീസിനെ ഗവര്‍ണ്ണര്‍ ശാസിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ കേരളത്തിലുണ്ടായിട്ടില്ല. ജയലളിതമായി കടുത്ത പോര് നടക്കുമ്പോഴും ചെന്നറെഡ്ഡിക്കു റോഡില്‍ ഇറങ്ങി നിന്ന് പൊലീസിനെ ചോദ്യം ചെയ്യേണ്ടിയും വന്നിട്ടില്ല. എന്നാല്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതും ചെയ്തു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…