ലൈംഗിക പീഡനക്കേസില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറ റും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ
പ്രണവ് സി സുഭാഷ് അറസ്റ്റില്‍.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. കടവന്ത്ര പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു അറസ്റ്റ്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനിയാണ് പ്രണവിനെതിരെ പരാതി നല്‍കിയത്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒഴിഞ്ഞു മാറുകയും
വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പ്രതി അറിയിക്കുകയായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പ് ഉണ്ടാകാത്തതിനാൽ
പ്രണയവുമായി മുന്നോട്ടു പോകാന്‍ യുവതി സമ്മതിക്കുകയുമായിരുന്നു.
പിന്നീട് മുന്‍ ഭാര്യയുമായുള്ള ചില കേസുകള്‍ മൂലം വിവാഹം കഴിക്കാന്‍ തടസമുണ്ടെന്ന് പറഞ്ഞ് യുവതിയുമായുള്ള വിവാഹം വൈകിപ്പിച്ചു. ഇതിനിടെ ഒരുമിച്ച് യാത്ര ചെയ്യുകയും താമസിക്കുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശ്വസിച്ചാണ് ഫ്ലാറ്റില്‍ ഇടയ്ക്കിടെ താമസിക്കാന്‍ അനുവദിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയിലും ഫ്ലാറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
ഗര്‍ഭിണിയാണെന്ന സംശയം വിളിച്ചറിയിച്ചപ്പോള്‍ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ ഉടന്‍ വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. പക്ഷേ പ്രണവ് അതിന് തയാറായില്ല. കൂടാതെ വിവാഹത്തിന്
വീട്ടുകാര്‍ക്ക് സമ്മതമല്ല എന്ന് പറഞ്ഞ് ഒഴിയാനും ശ്രമിച്ചു. ഗര്‍ഭഛിദ്രം നടത്തി ബന്ധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തില്‍ പ്രണവിന് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്, പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു ഇയാളുടെ പതിവ്. ഇത് മനസിലാക്കിയതോടെയാണ് ബന്ധത്തില്‍ നിന്നും താന്‍ പിന്‍മാറിയതെന്ന് യുവതി പറയുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ദേഹ പരിശോധന നടത്തുകയും മജിസ്ട്രേറ്റ് കോടതി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം പ്രണവിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ ആദ്യഭാര്യയില്‍ നിന്ന് വിവാഹ മോചനവും നേടിയിട്ടില്ല. പ്രണവിന്റെ ലാപ്ടോപ്പില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും കണ്ടതോടെ ഭാര്യ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് വിവരം.
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…