Exclusive

സ്വപ്‌നയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ശ്രീരാമകൃഷ്ണൻ തയ്യാറാകുമോ ?

സി.പി.എം ആകെ വെട്ടിൽ ആയി ഇരിക്കുക ആണ്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു രംഗത്തുവന്ന സ്വപ്‌ന സുരേഷ് കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും ലോകത്തിന്റെ മുന്നിൽ നിരത്തി കാണിക്കുമ്പോൾ, ഇനി എന്ത് ന്യായീകരണങ്ങൾ പറയണം എന്ന ആലോചനയിൽ ആണ് സി.പി.എം .
രണ്ട് മുൻ മന്ത്രിമാർക്കെതിരായണ് സ്വപ്‌ന വെല്ലിവിളിച്ചിരിക്കുന്നത്. കൂടാതെ സ്പീക്കറും. ഇന്ന് പി ശ്രീരാമകൃഷ്ണൻ സ്വപ്‌നയുടെ ആരോപണം നിഷേധിച്ചു കൊണ്ട് വിശദമായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് സ്വപ്‌ന ഫേസ്‌ബുക്കിലൂടെ വെല്ലവിളിച്ച് രംഗത്തുവന്നിരിക്കുന്നത്.

നേതാവിന് കാര്യങ്ങൾ ഓർമ്മയില്ലെങ്കിൽ ഓർമ്മിപ്പിക്കാം എന്നു വ്യക്തമാക്കി കൊണ്ടാണ് സ്വപ്‌നയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എട്ട് ചിത്രങ്ങളാണ് സ്വപ്‌ന പുറത്തുവിട്ടിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും ഒാരോ ക്യാപ്ഷനും നൽകിയിട്ടുണ്ട്. ചിത്രങ്ങളിൽ ആദ്യത്തേത് ശ്രീരാമകൃഷ്ണന്റ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ്. സാർ ഈ മറുപടി നിങ്ങൾക്കുള്ളതാണ് എന്ന് ഓർമ്മപ്പിച്ചു കൊണ്ടാണ് വാക്കുകൾ. പിന്നാലെ ശ്രീരാമകൃഷ്ണൻ കിടക്കുന്ന ചിത്രവും ഇരുന്ന് സെൽഫിയെടുത്ത ചിത്രവുമാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത് Selfie inviting to accompany him… എന്നാണ്.

നീല ബനിയൻ ധരിച്ചുള്ള സെൽഫി ചിത്രത്തിനൊപ്പം Selfie waiting for …. എന്നാണ് കുറിച്ചിരിക്കുന്നത്. കൂടാതെ സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ എന്നു പറഞ്ഞു കൊണ്ടുള്ള രണ്ട് ചിത്രങ്ങളും ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ മദ്യപിക്കാൻ തയ്യാറായി ഇരിക്കുന്നു എന്നു പറഞ്ഞു കൊണ്ടു മറ്റൊരു ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്. At his official bedroom waiting for drinks എന്നാണ് ഈ ചിത്രത്തിന് നൽകിയ വാചകം.

ഇതിന് പിന്നാലെയുള്ള ചിത്രം ഒരു മദ്യക്കുപ്പിയുടെ കവറാണ്. റെമി മാർട്ടിൻ ഷാംപെയ്‌ന്റേതാണ് കവറിലുള്ള ചിത്രം. ഈ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത് ‘The virgin to be opened for the evening kept at his official bedroom ടേബിൾ, please have a close look on the surroundings ” എന്നാണ്. ഇത് കൂടാതെ ഓഫീഷ്യൽ മീറ്റിംഗിനായി സ്പീക്കറുടെ ഓഫീസിൽ എത്തിയ ശരത്തിനൊപ്പമുള്ള ചിത്രവും സ്വപ്ന പോസ്റ്റു ചെയ്തിട്ടുണ്ട്. ഈചിത്രങ്ങൾക്കൊപ്പമാണ് വെല്ലുവിളിച്ചു കൊണ്ടുള്ള വാചകങ്ങളും.

ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും- എന്ന് സ്വപ്ന പോസ്റ്റിൽ പറയുന്നു. ഇനി സ്വപ്‌നയുടെ വെല്ലുവിളി ശ്രീരാമകൃഷ്ണൻ ഏറ്റെടുക്കാൻ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. മാനനഷ്ട കേസ് കൊടുക്കാനാണ് സ്വപ്‌നയുടെ വെല്ലുവിളി. ഈ ചോദ്യം സൈബറിടത്തിലും സജീവമായി കഴിഞ്ഞു.

താൻ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് ഇതെന്നും സ്വപ്‌ന വ്യക്തമാക്കി. ശ്രീരാമകൃഷ്ണൻ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. നേരത്തെ സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല.

ആർക്കും അനാവശ്യമായ മെസേജുകൾ അയച്ചിട്ടില്ല. അത്തരം പരാതികൾ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകും. പാർട്ടിയുമായി ചർച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തി. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

31 mins ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

51 mins ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

11 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

12 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

13 hours ago