തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുകയാണ് ഇപ്പോൾ . വാട്‌സ്അപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലാണ് ഈ അശ്ലീല വീഡിയോ പ്രചരിക്കുന്നത്. ഡോക്ടറുടെ അശ്ലീല വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വൈറലായി മാറിയതോടെ ഇടതു മുന്നണി ഇതിനെതിരെ രംഗത്ത് എത്തിയിയ്ക്കുകയാണ്. ജോ ജോസഫിനോട് മുഖ സാദൃശ്യമുള്ള മറ്റാരെങ്കിലുമാണോ ഈ വിഡിയോയിൽ ഉള്ളതെന്ന് വ്യക്തമല്ല . എന്നാൽ വിഡിയോയിലുള്ളത് ജോ ജോസഫ് തന്നെയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ. ഒരു സ്ത്രീക്കൊപ്പമുള്ള സ്വകാര്യ രംഗങ്ങളാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത് . എന്നാൽ ഈ വീഡിയോയുടെ ഉറവിടം ഏതാണ് എന്നു കണ്ടെത്താൻ ഇനിയും സാധാച്ചിട്ടില്ല. വീഡിയോയ്‌ക്കെതിരെ സൈബർ സെല്ലിനും, വീഡിയോ പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ് ഇപ്പോൾ. ഇതിനു പിന്നിൽ യു ഡി എഫ് ആണെന്നാണ് ഇടതു മുന്നണിയിലൂടെ വാദം.
എൽഡിഎഫ് ആരോപണം ഇങ്ങനെ…
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ യു.ഡി.എഫ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് സി.പി.എമ്മിന്റെ പരാതി. പരാജയ ഭീതി കാരണമാണ് ഒരു പാർട്ടിയും കാണിക്കാത്ത നടപടി കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും എം. സ്വരാജും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് വീഡിയോ ഷെയർ ചെയ്യുകയാണെന്നും സ്വരാജും രാജീവും കുറ്റപ്പെടുത്തി. യു ഡി എഫിന്റെ ഭാഗത്ത് നിന്നും വലിയ ആക്രമണമാണ് തങ്ങൾക് നേരെ നടക്കുന്നതെന്നും അവർ ആരോപിച്ചു. പരാജയഭീതി കൊണ്ടുണ്ടാകുന്നതാണിത് എന്നും അവർ കൂട്ടിച്ചേർത്തു . എന്തായാലും ഇങ്ങനെ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും നൽകിയിട്ടുണ്ട്. യു.ഡി.എഫിലുള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു. സൈബർ ക്രിമിനലുകളെ കോൺഗ്രസ് തീറ്റിപ്പോറ്റുകയാണെന്ന് എം. സ്വരാജ് കുറ്റപ്പെടുത്തി. എന്തായാലും
പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നിട്ടുണ്ട് . കോൺഗ്രസ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്നും സ്വരാജ് പറഞ്ഞു.
ഇപ്പോൾ ഇതിനെതിരെ സ്ഥാനാർഥി ജോ ജോസെഫിന്റെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്നാണ് ഡോക്ടർ ജോ ജോസെഫിന്റെ ഭാര്യ ദയാ പാസ്‌ക്കലിന്റെ ആരോപണം .
കുടുംബത്തിനെതിരെ അപവാദം പ്രചരിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കണമെന്നും ദയ പാസ്കൽ മാധ്യങ്ങളോട് പറഞ്ഞു.
ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്.
രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ അണികളെ താക്കീത് ചെയ്യണമെന്നും പാർട്ടി നിയമ നടപടി സ്വീകരിച്ചതിനാൽ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.
എന്നാൽ എൽ ഡി എഫ് ആരോപണങ്ങളിൽ കഴമ്പില്ല എന്നാണു യു ഡി എഫിന്റെ വിശദീകരണം . ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നും യു ഡി എഫ് നേതൃത്വം വ്യക്‌തമാക്കി . യഥാർത്ഥത്തിൽ അധികമാരും കണ്ടിട്ടില്ലാതിരുന്ന ഈ വീഡിയോയ്ക്ക് കൂടുതൽ പ്രചാരം കൊടുത്തത് എൽ ഡി എഫിന്റെ ഈ പരാതി തന്നെയാണെന്നാണ് മറ്റൊരു വാസ്തവം. ജോ ജോസെഫിന്റെതാണ് എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഇത്തരമൊരു വീഡിയോ പ്രചരിക്കുന്നതിനെ യു ഡി എഫിനെതിരെ ആയുധമാക്കി പരാതിയുമായി പോയ എൽ ഡി എഫ് നേതൃത്വം വാസ്തവത്തിൽ ഈ വീഡിയോക്ക് കൂടുതൽ പബ്ലിസിറ്റി കൊടുത്ത് എന്ന് തന്നെ പറയേണ്ടി വരും.
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം അവസാന ദിനങ്ങളിലേക് കടക്കുമ്പോൾ ഇടതു വലത് ചേരികളാണ് ഏറ്റവും ശക്തമായ മത്സരം വീര്യം കാഴ്ച വെയ്ക്കുന്നത്. വലതു സ്ഥാനാർഥിയായ ഉമാ തോമസിനെതിരെ സിപിഎം പല തരത്തിലുള്ള ആയുധങ്ങളും പുറത്തെടുക്കുമ്പോൾ ജോ ജോസഫ് എന്ന ഇടത് സ്ഥാനാർത്ഥിക്ക് പറയാവുന്നത് സ്വന്തം കൈയിലിരുപ്പുകളാണെന്നതാണ് ഏറെ കൗതുകകരം . ചില വിടുവായിത്തരങ്ങൾ നേരത്തെ തന്നെ ജോ ജോസഫിനെ കുഴിയിൽ ചാടിച്ചിരുന്നു. പിന്നീട് സ്വന്തം സെക്യൂരിറ്റി ജീവനക്കാരനെ ചെരുപ്പൂരി കവിളത്ത് തള്ളി എന്ന ആരോപണവുമായി മറ്റൊരു ഡോക്ടറും രംഗത്തു വരികയുണ്ടായി. ഇപ്പോഴിതാ വീണ്ടും ഉയർന്നു വന്നിരിക്കുന്നതാവട്ടെ അശ്ലീല ദൃശ്യങ്ങളുടെ പേരിലുള്ള ആരോപണങ്ങളും. എന്തായാലും ജോ ജോസഫ് എന്ന ഡോക്ടറുടെ കഥകൾ തൃക്കാക്കരക്കാർക്ക് കണ്ടാലും കൊണ്ടാലും തീരാത്ത വണ്ണം അങ്ങനെ നീളുകയാണ്.
തന്റെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ജോ ജോസഫ് തന്റെ കാലിലെ ചെരുപ്പൂരി കരണത്തടിച്ചു എന്നാണു ക്രൈം നേരത്തെ പുറത്തു വിട്ട ശബ്ദ രേഖയിൽ അയൽവാസിയായ മറ്റൊരു ഡോക്ടർ വ്യക്തമാക്കിയിരിക്കുന്നത് . തല്ലു വാങ്ങിയ ഈ സെക്യൂരിറ്റി ജീവനക്കാരൻ ആ സമയം മദ്യപിച്ചിരുന്നത് കൊണ്ടാണ് ജോ ജോസെഫുമായി വാക്കേറ്റമുണ്ടായതെന്നു ശബ്ദ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ എന്തിന്റെ പേരിലായാലും സ്വന്തം പിതാവിനേക്കാൾ പ്രായമുള്ള ഒരു മനുഷ്യനെ ചെരുപ്പൂരി കരണത്തടിക്കുക എന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല . ജോ ജോസെഫിന്റെ ഭാര്യ തന്നെ പറയുന്നു ഇയാൾ ഒരു ഷോ tempered ആയ മനുഷ്യൻ ആണെന്ന് . എന്നാൽ ഇങ്ങനെ ഒരാളെ ഭാര്യയും വീട്ടുകാരുമൊക്കെ സഹിച്ചാൽ പോരെ , മറിച്ച് ജനങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട കാര്യമുണ്ടോ എന്നതും പ്രസക്തമായ ചോദ്യമാണ് . ഇങ്ങനെ ഒരാളാണ് ഇപ്പോൾ മുഖത്ത് വെളുക്കെ ചിരിയുമായി സ്ഥാനാർഥി പ്രചരണാർത്ഥം വോട്ടു തേടി ജനങ്ങൾക്കിടയിൽ ഇപ്പോൾ പ്രകടനം കാഴ്ച വെയ്ക്കുന്നത് എന്നതാണ് അതിലും രസകരം . എന്തായാലും ത്രിക്കക്കര തിരഞ്ഞെടുപ്പ് കടന്നു പോകുന്ന തലങ്ങൾ പ്രവചനാതീതമാവുകയാണ് .
സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ചു ദേഷ്യം തീർത്ത ജോ ജോസെഫിന്റെ വീര കഥകൾ അയൽവാസിയായ ഡോക്ടർ പറയുന്നതിന്റെ പൂർണ രൂപം ഒരിക്കൽ കൂടി ക്രൈം പുറത്ത് വിടുന്നു ……
കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…