ബ്രഹ്മപുരം സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി
കോര്‍പ്പറേഷനു മുന്നില്‍ നടത്തിയ ഉപരോധസമരത്തില്‍ പ്രസംഗിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തത് മൂന്നു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. സുധാകരനെതിരായ കേസും ,S I മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതും റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
പ്രതികാര നടപടിയുടെ ഭാഗമായെടുത്ത കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു. ജനകീയ വിഷയത്തില്‍ പ്രതികരിച്ചതിനാണ് കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ പ്രശ്‌നം, അതിനു പിന്നിലെ അഴിമതി എന്നിവയില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് കേസെടുത്തതെന്നും പറഞ്ഞു….
കഴിഞ്ഞ മാർച്ച് 23 നു ഉണ്ടായ തീപിടുത്തം ,തീപ്പിടിത്തം ഭരണപക്ഷം മുതലാക്കുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.പ്ലാസ്റ്റിക് മാലിന്യം ടാര്‍പോളിൻ ഷീറ്റ് വെച്ച് മൂടുന്നതിനടക്കം ക്ഷണിച്ച ടെണ്ടര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോര്‍പ്പറേഷൻ ക്യാൻസല്‍ ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തി വ്യക്തമാക്കി.
പുതിയ ക്വട്ടേഷൻ ക്ഷണിക്കുന്നതിന് മുൻപേ ബ്രഹ്മപുരത്ത് പ്രവൃത്തികള്‍ക്കുള്ള നടപടികള്‍ തുടങ്ങിയത് ദുരൂഹമെന്നാണ് ആരോപണം.
നിലവിൽ പരിചയസമ്ബന്നരായ ഏജൻസികള്‍ മുന്നോട്ടുവന്നാല്‍ ചെറിയ തോതില്‍ സംസ്കരണം ആരംഭിക്കാനാണ് കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതി. ഇതിന്‍റെ ഭാഗമായി താല്‍പ്പര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള സംസ്കരണവും സമാന്തരമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഏജൻസികള്‍ തയാറായി വന്നാല്‍ സംസ്കരണം നടത്താനുള്ള സ്ഥലവും ടണ്ണിന് നിശ്ചിത നിരക്കും അനുവദിക്കും. നിലവില്‍ എറണാകുളത്തെ ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപ ഷെഡ് അറ്റകുറ്റപ്പണി നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ മന്ത്രിമാര്‍ യോഗം വിളിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ബ്രഹ്മപുരം അനുവദിക്കാത്ത സാഹചര്യത്തില്‍ വെല്ലിങ്ടണ്‍ ഐലൻഡ്, ചേരാനെല്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്ലാന്‍റ് തയ്യാറാക്കാനുള്ള സാധ്യതകള്‍ തേടിയിരുന്നു. ഐലൻഡില്‍ ഭൂമി വിട്ടുനല്‍കാൻ പോര്‍ട്ട്ട്രസ്റ്റ് തയാറാണെങ്കിലും നാവികസേനയുടെ എൻഒസി ലഭിക്കാത്തതാണ് ഇക്കാര്യത്തിലുള്ള തടസ്സം.