കെ വിദ്യയെ കൈയൊഴിഞ്ഞു ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഇവർ എസ് എഫ് ഇക്കാരിയാണോ എന്നത് പോലും പരിശോധിക്കണം. കെ വിദ്യയെ എസ്എഫ്‌ഐയുടെ നേതാവാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും എസ്എഫ്‌ഐയിൽ പല വിദ്യാർത്ഥികളും കാണും. അവരെല്ലാവരും നേതാക്കളാണോ എന്നും ഇ.പി ജയരാജൻ ചോദിച്ചു. ഭാരവാഹികളാകുന്നവർ നേതാക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. ആർഷോയ്‌ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകയല്ല. അവർക്ക് സംഘടനയുടെ ഭാരവാഹിത്വമില്ല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്‌ഐക്കാർ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്‌ഐക്കാരി ആകുമോയെന്നും അദ്ദേഹം ചോദിച്ചു. മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ന്യായീകരിക്കില്ല. എന്തിനാണ് തെറ്റായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്‌ഐയെ ഒതുക്കാനുള്ള ശ്രമമാണ്നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കില്ല. ജോലി നേടാൻ വിദ്യ തെറ്റായ വഴി സ്വീകരിച്ചു. ആരെങ്കിലും പിന്തുണ നൽകിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയ്യാൻ കഴിയില്ല. എസ്എഫ്‌ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
