ഒന്നര വയസുകാരിക്ക് സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
കോഴിക്കോട് ആണ് സംഭവം നടന്നത്. ആന്തരികാവയവങ്ങള്‍ തകര്‍ന്ന കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. പൊലീസില്‍ പരാതി നല്‍കാനും മാതാപിതാക്കള്‍ തയ്യാറായിട്ടില്ല.
ഈ മാസം 22നാണ് സ്വകാര്യ ഭാഗങ്ങളിലടക്കം പരുക്കേറ്റ നിലയില്‍ ഒന്നര വയസുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല പരുക്കേറ്റത് എങ്ങനെയെന്ന കൃത്യമായ വിവരം നൽകുന്നതിനും മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറയുന്നു. നിലവിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ആരോഗ്യാവസ്ഥ മോശമായതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. കുടല്‍ ഉള്‍പ്പെടെ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കും മലദ്വാരത്തിനും പരിക്കുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി. അടിയന്തര നടപടി സ്വീകരിക്കാന്‍ പന്നിയങ്കര പൊലീസിന് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
