Connect with us

Hi, what are you looking for?

Kerala

റിട്ടയേർഡ് ഡി വൈ എസ്പി യുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ ട്രെയിൻ തട്ടിയുള്ള മരണത്തിൽ അസ്വാഭാവികത വിട്ടൊഴിയുന്നില്ല . കായംകുളം രാമപുരം റെയിൽവേ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ കാറും കണ്ടെത്തിയിട്ടുണ്ട്. രാത്രി പന്ത്രണ്ടരയോടെ റെയിൽവേ ട്രാക്കിൽനിന്ന് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് മരിച്ചത് ഹരികൃഷ്ണനാണെന്ന് സ്ഥിരീകരിച്ചത്. ഹരിപ്പാട് കുമാരപുരം സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈ.എസ്.പിയായിരുന്ന സമയത്താണ് സോളാർ കേസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നത്.
മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതകൾ ഉയരുന്നുണ്ട് . ഹരികൃഷ്ണൻ കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിന്റെ കാറിൽനിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതാണ് ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത് . എന്നാൽ
സോളാർ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കേസടക്കം ഹരികൃഷ്ണനെതിരെയുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസുള്ളത്. സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൽ നേരിട്ടിട്ടുള്ള വ്യക്തി എന്ന നിലയിൽ ഹരികൃഷ്ണന്റെ മരണത്തെ നിസാരമായി തള്ളിക്കളയാനാവില്ല . സരിത എസ്. നായരെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതുമുതൽ പ്രതിയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിൽ വരെ ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്. ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു. കേസിലെ പ്രധാനപ്രതി സരിത എസ് നായരെ അര്‍ധരാത്രി തിടുക്കപ്പെട്ട് അറസ്റ്റു ചെയ്തത് അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. സോളാര്‍ കമ്മിഷനും ഹരികൃഷ്ണനെ വിമര്‍ശിച്ചിരുന്നു.
യഥാർത്ഥത്തിൽ സരിതാ നായർ എന്ന ബ്ലാക്ക് മെയിൽ തമ്പുരാട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു കോടികൾ തട്ടിയ വിദ്വാനാണ് ഹരികൃഷ്ണൻ എന്നാണ് പൊതുവെ ഉണ്ടായിരുന്ന സംസാരം. അന്ന് നടന്ന ആന്വേഷണത്തിൽ ഹരികൃഷ്‌ണന്റെ പേരിൽ ഹരിപ്പാട്ട് രണ്ടു വീടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരു വീട് വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. കായംകുളം വള്ളിക്കുന്നത്തു നിർമിച്ച ആഡംബര വസതിക്ക് 75 ലക്ഷം രൂപയാണു അന്ന് വിജിലൻസ് മതിപ്പുവില കണക്കാക്കിയത്. വള്ളിക്കുന്നത്തെ വീട് ഭാര്യ വീട്ടുകാർ പണിതു നൽകിയതെന്നാണ് ഹരികൃഷ്ണൻ നൽകിയ വിശദീകരണം. ഹരികൃഷ്‌ണൻ താമസിക്കുന്ന പെരുമ്പാവൂർ–ആലുവ റൂട്ടിലെ രാജമന്ദിർ ഫ്‌ളാറ്റ് ബെനാമിയുടേതാണെന്നു സംശയിക്കുന്നതായി അന്ന് വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. ഈ ഫ്‌ളാറ്റിലാണു വർഷങ്ങളായി ഹരികൃഷ്ണൻ താമസിച്ചിരുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട കമ്മിഷനു മുന്നിലും ഹരികൃഷ്ണൻ പലതവണ ഹാജരായിരുന്നു. എഡിജിപി കെ. പത്മകുമാറും താനും നടത്തിയ ഗൂഢാലോചനയു ടെ ഫലമായാണു ധൃതിപിടിച്ചു സരിതയെ അറസ്റ്റ് ചെയ്തതെന്ന അവരുടെ ആരോപണം ഹരികൃഷ്ണൻ കമ്മിഷനു മുൻപാകെ നിഷേധിച്ചിരുന്നു. അതേസമയം, അന്ന് ഐജിയായിരുന്ന പത്മകുമാർ സരിതയെ ഉടൻ അറസ്റ്റ് ചെയ്യാനും അന്വേഷണം ത്വരിതഗതിയിലാക്കാനും തനിക്ക് നിർദേശം നൽകിയത് എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്നറിയില്ലെന്നും ചോദ്യത്തിനുത്തരമായി സോളർ കമ്മിഷനിൽ അദ്ദേഹം മൊഴി നൽകി. എന്നാൽ താനുമായി ഇക്കാര്യത്തിൽ ഗൂഢാലോചനയൊന്നും നടത്തിയിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
എന്തായാലും പണത്തോടുള്ള അത്യാർത്തി തന്നെയാണ് ഹരികൃഷ്ണന്റെ ഈ മരണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...