Connect with us

Hi, what are you looking for?

Exclusive

അമിത്ഷായെ വിമർശിച്ചബ്രിട്ടാസിനു കാരണം കാണിക്കൽ നോട്ടീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസയച്ചത്.
ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമാണെന്ന ബിജെപിയുടെ പരാതിയിലാണ് രാജ്യസഭ ചെയര്‍മാന്‍ നോട്ടീസയച്ചത്. എംപി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴു തിയ ലേഖനമാണ് പരാതിക്ക് ഇടയാക്കിയത്.
ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്ക് എതിരെ പരാതി നല്‍കിയത് വിചിത്ര സംഭവമാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് എതിരായാണ് ലേഖനം എഴുതിയത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിന്റെ പേരിലുള്ള നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു.

ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം ബ്രിട്ടാസ് രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ജോണ്‍ ബ്രിട്ടാസിനെ വിളിച്ചു വരുത്തിയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.ഫെബ്രുവരി 20 ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി നേതാവ് പി. സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്.ബ്രിട്ടാസിന്റെ ലേഖനം വലിയ തോതില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തിന് നടപടി വേണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന ലേഖനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ സുധീര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തന്നെ രാജ്യസഭാ ചെയര്‍മാന്‍ വിളിച്ച് വരുത്തിയ കാര്യം ബ്രിട്ടാസ് സ്ഥിരീകരിച്ചു. തന്റെ അഭിപ്രായം അദ്ദേഹം കേട്ടുവെന്നും, കൃത്യമായി വിശദീകരിച്ച് കൊടുത്തിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്കെതിരെ പരാതി നല്‍കിയ വിചിത്രമായ സംഭവമാണ്. തീര്‍ത്തും അപലപിക്കപ്പെടേണ്ടതാണ് ഈ പരാതി. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്.
അതേസമയം അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ടെന് ബ്രിട്ടാസ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ധന്‍കറിന്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യസഭാ അംഗങ്ങളും, ചെയര്‍മാനും തമ്മില്‍ നടന്ന കാര്യങ്ങള്‍ പരസ്യമാക്കാനുള്ളതല്ലെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ നിലപാട്. വിശദീകരണം എഴുതി നല്‍കാന്‍ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റ് നല്‍കുന്ന സൂചന. എന്നാല്‍ ഒരു എംപിയുടെ ലേഖനത്തില്‍ നടപടിയെടുക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും അധികാരമില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറയുന്നു. സഭയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് കാര്യങ്ങള്‍. അച്ചടക്കപരിധിയില്‍ വരുന്നതല്ല ഇക്കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...